ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയുടെ വരുമാനം കൂടി; നഷ്ടവും
ഡിസ്‌കൗണ്ട് മേളകൡലൂടെ വിപണി പിടിക്കുന്ന മിടുക്കുമായി വരുമാനം ഉയര്‍ത്തുമ്പോള്‍ത്തന്നെ രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയുടെ നഷ്ടവും മേല്‍പോട്ട്. കമ്പനിയുടെ 2019 സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം 3,385 കോടി രൂപയായി. 85 ശതമാനമാണ് നഷ്ടം വര്‍ധിച്ചത്.
ഇതേ കാലയളവിലെ വരുമാനം 30,930 കോടി രൂപ. 43 ശതമാനമാണ് മുന്‍ വര്‍ഷത്തേക്കാള്‍ കൂടിയത്. ജീവനക്കാരുടെ ചെലവ് ഉയര്‍ന്നതും പരസ്യ ചെലവുകളും ഒക്കെ നഷ്ടം വര്‍ധിപ്പിച്ചു.
ഫ്‌ളിപ്കാര്‍ട്ട് ഇന്റര്‍നെറ്റിന്റെ നഷ്ടം 1624 കോടി രൂപയായി ഉയര്‍ന്നു. മാര്‍ക്കറ്റ് പ്ലേസ് ബിസിനസ് കൈകാര്യം ചെയ്യുന്ന കമ്പനിയാണിത്. കഴിഞ്ഞ വര്‍ഷം നഷ്ടം 1,161 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തന ചെലവുകളില്‍ 51 ശതമാനമാണു വര്‍ധന. വാള്‍മാര്‍ട്ട് ഏറ്റെടുത്തതിന് ശേഷമുള്ള വിപുലീകരണ പദ്ധതികളും ചെലവ് ഉയര്‍ത്തി. ഇത് മാത്രം 40 ശതമാനത്തോളം നഷ്ടം ഉണ്ടാക്കി.
നഷ്ടം കുറച്ച് തുടര്‍ച്ചയായി വരുമാന വളര്‍ച്ച നേടുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഫ്‌ളിപ്കാര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. യുഎസിലെ വലിയ റീട്ടെയ്ല്‍ ഭീമന്‍മാരായ വാള്‍മാര്‍ട്ട് 2018 -ല്‍ ആണ് 1600 കോടി ഡോളറിന് ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുത്തത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline