സ്പൈസ് ജെറ്റ് യു.എ.ഇയില്‍ എയര്‍ ലൈന്‍ ആരംഭിക്കും

ഇന്ത്യയുടെ ബജറ്റ് കാരിയറായ സ്പൈസ് ജെറ്റ് വിദേശ സര്‍വീസുകള്‍ നടത്താന്‍ യുഎഇ ആസ്ഥാനമായി പ്രത്യേക എയര്‍ ലൈന്‍ ആരംഭിക്കുന്നു.ഇതിനു വേണ്ടി റാസ് അല്‍ ഖൈമയില്‍ വിദേശ ഹബ്ബ് സ്ഥാപിക്കും. ഇതോടെ സ്‌പൈസ് ജെറ്റിന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും കൂടുതല്‍ സര്‍വീസ് ആരംഭിക്കാനാകും.

നിലവില്‍ ദുബായിയില്‍ നിന്ന് ഇന്ത്യയിലേക്ക് നടത്തുന്ന സര്‍വീസുകളെ ഈ പദ്ധതി ബാധിക്കില്ല. റാസ് അല്‍ ഖൈമയില്‍ നിന്നുളള സ്‌പൈസ് ജെറ്റിന്റെ ആദ്യ സര്‍വീസ് ഡിസംബറില്‍ ആരംഭിക്കും. ഡല്‍ഹിയിലേക്കാകും ആദ്യ സര്‍വീസ്. ആഴ്ചയില്‍ അഞ്ച് സര്‍വീസുകളാകും ഡല്‍ഹിയില്‍ നിന്ന് റാസ് അല്‍ ഖൈമയിലേക്ക് സ്‌പൈസ് ജെറ്റ് നടത്തുക.

എമിറേറ്റുകളെ യൂറോപ്പിലേക്കുള്ള ചവിട്ടുപടികളാക്കാനാണ് കാരിയര്‍ ആഗ്രഹിക്കുന്നതെന്നും ഇന്ത്യയുടെ വിമാനത്താവളങ്ങള്‍ കൂടുതല്‍ തിരക്കേറിയതോടെ അന്താരാഷ്ട്ര കേന്ദ്രമായി മാറുകയാണെന്നും സ്പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് റാസ് അല്‍ ഖൈമയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (യുഎഇ) വടക്കേ അറ്റത്തുള്ള എമിറേറ്റാണ് റാസ് അല്‍ ഖൈമ. ഗള്‍ഫിലേക്കും യൂറോപ്യന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്കും കണക്റ്റിവിറ്റി ഉയര്‍ത്താന്‍ സ്പൈസ് ജെറ്റ് ആഗ്രഹിക്കുന്നതിനാല്‍ എമിറേറ്റ് തങ്ങളുടെ ആദ്യത്തെ അന്താരാഷ്ട്ര കേന്ദ്രമായിരിക്കുമെന്ന് അജയ് സിംഗ് അറിയിച്ചു..

എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്‌ളൈദുബായ്, അടുത്തിടെ പ്രഖ്യാപിച്ച എയര്‍ അറേബ്യ അബുദാബി എന്നിവയ്ക്ക് ശേഷം യുഎഇയില്‍ നിന്ന് സര്‍വീസ് നടത്തുന്ന ആറാമത്തെ എയര്‍ലൈന്‍ ആയിരിക്കും സ്‌പൈസ് ജെറ്റ്.

Related Articles
Next Story
Videos
Share it