ഇന്നും ഓഹരി സൂചികകള്‍ താഴേയ്ക്ക്
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നും ഇടിവ്. ഒക്ടോബര്‍ സീരിസിലെ ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് കോണ്‍ട്രാക്റ്റിന്റെ അവസാന ദിനമായ ഇന്ന് സെന്‍സെക്‌സ് 173 പോയ്ന്റ് താഴ്ന്ന് 39,750ല്‍ ക്ലോസ് ചെയ്തു. 0.43 ശതമാനം ഇടിവ്. നിഫ്റ്റി 0.5 ശതമാനം താഴ്ന്ന് 11,671ലും ക്ലോസ് ചെയ്തു.
എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, എല്‍ ആന്‍ഡ് ടി എന്നിവയാണ് സെന്‍സെക്‌സിന്റെ താഴ്ചയില്‍ പ്രധാനമായും പങ്കുവഹിച്ച ഓഹരികള്‍. റിലയന്‍സ്, ഏഷ്യന്‍ പെയ്ന്റ്‌സ് ഓഹരികളുടെ പ്രകടനം കൂടുതല്‍ താഴ്ചകളിലേക്ക് വീഴാതെ സെന്‍സെക്‌സിനെ കാത്തു.
ആഗോള എണ്ണ കമ്പനിയായ റോയല്‍ ഡച്ച് ഷെല്ലിന്റെയും ചിപ്പ് എക്വിപ്‌മെന്റ് സപ്ലൈയറായ എഎസ്എമ്മിന്റെയും നല്ല പ്രകടനം യൂറോപ്യന്‍ വിപണികളെ മുന്നോട്ട് ചലിപ്പിച്ചുവെങ്കിലും കോവിഡ് വ്യാപനഭീതിയെ തുടര്‍ന്നുള്ള വില്‍പ്പന സമ്മര്‍ദ്ദം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ആഗോള വിപണികള്‍ പൂര്‍ണമായും പുറത്തുകടന്നിട്ടില്ല. എണ്ണ വിലയും ഇന്ന് ഇടിവ് രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
ഇന്ന് എട്ട് കേരള കമ്പനികളുടെ ഓഹരി വിലകള്‍ മാത്രമാണ് നിലമെച്ചപ്പെടുത്തിയത്. എല്ലാ കേരള ബാങ്ക് ഓഹരി വിലകളും ഇന്ന് താഴേയ്ക്ക് പോയി. എന്‍ ബി എഫ് സികളില്‍ മുത്തൂറ്റ് ഫിനാന്‍സും മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസും നിലമെച്ചപ്പെടുത്തിയപ്പോള്‍ മണപ്പുറം ഓഹരി വില 0.29 ശതമാനം താഴ്ന്നു.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില 0.40 ശതമാനം ഉയര്‍ന്നു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വില 2.78 ശതമാനം താഴ്ന്നു. വിക്ടറി പേപ്പര്‍ ഓഹരി വില 0.10 ശതമാനത്തോളമാണ് ഉയര്‍ന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine