ചാഞ്ചാട്ടത്തിനൊടുവില്‍ ഇടിവോടെ ഇന്ത്യന്‍ ഓഹരി സൂചികകള്‍
രാജ്യാന്തരതലത്തിലെ അസ്ഥിരതകള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലും ചാഞ്ചാട്ടം സൃഷ്ടിച്ചപ്പോള്‍ ഇന്നലത്തെ തലത്തില്‍ നിന്നും താഴ്ന്ന് സൂചികകള്‍ ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് 136 പോയ്ന്റ് അഥവാ 0.34 ശതമാനം ഇടിഞ്ഞ് 39,614ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 28 പോയ്ന്റ് അഥവാ 0.24 ശതമാനം ഇടിഞ്ഞ് 11,642ല്‍ എത്തി.
ഭാരതി എയര്‍ടെല്‍, മാരുതി, എച്ച് യു എല്‍ എന്നിവയാണ് സെന്‍സെക്‌സിനെ താഴേയ്ക്ക് നയിച്ചതില്‍ മുഖ്യ പങ്ക് വഹിച്ച കമ്പനികള്‍. ടാറ്റ സ്റ്റീലും എന്‍ ടി പി സിയും എന്നാല്‍ ഇന്ന് സെന്‍സെക്‌സ് സൂചികാ കമ്പനികള്‍ക്കിടയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
ഈ വാരത്തില്‍ സെന്‍സെക്‌സ് 2.6 ശതമാനവും നിഫ്റ്റി 2.4 ശതമാനവുമാണ് ഇടിവ് രേഖപ്പെടുത്തിയത്.
ഇന്ന് മിഡ്കാപ് സൂചിക 0.62 ശതമാനം ഉയര്‍ന്നു. സ്‌മോള്‍ കാപ് സൂചിക വെറും 0.03 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി മെറ്റല്‍ സൂചിക 1.5 ശതമാനം ഉയര്‍ന്നു.
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ ആഗോള ഓഹരി വിപണികള്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കേരള കമ്പനികളുടെ പ്രകടനം
14 കേരള കമ്പനികള്‍ ഇന്ന് നിലമെച്ചപ്പെടുത്തി. വണ്ടര്‍ല ഓഹരി വില മൂന്ന് ശതമാനത്തിലേറെ ഉയര്‍ന്നു. ജിയോജിത് ഓഹരി വില 4.91 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. സിഎസ്ബി ബാങ്ക് ഓഹരി വില 3.45 ശതമാനം ഉയര്‍ന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine