ചാഞ്ചാട്ടത്തിനൊടുവില്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് വിപണി
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് ചാഞ്ചാട്ടത്തിന്റെ ദിനമായിരുന്നു. സെന്‍സെക്‌സ് 143 പോയ്ന്റ് ഇടിഞ്ഞ് 36,594 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സിലെ 30 ഓഹരികളില്‍ എട്ടെണ്ണം മാത്രമാണ് ഇന്ന് ഗ്രീന്‍ സോണില്‍ നിലനിന്നത്.
നിഫ്റ്റി 45.4 പോയ്ന്റ് ഇടിഞ്ഞ് 10768 ല്‍ ആണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ നഷ്ടം ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. അമേരിക്കയിലും മറ്റും കോവിഡ് കേസുകള്‍ ഉയരുന്നതും സാമ്പത്തിക വ്യവസ്ഥ കരകയറാന്‍ ഇനിയും സമയമെടുക്കുമെന്നുള്ള നിഗമനങ്ങളുമാണ് ആഗോള വിപണിയെ ബാധിച്ചത്. ഇന്ത്യന്‍ വിപണിയിലും പ്രാദേശികമായ ലോക്ക് ഡൗണുകള്‍ വര്‍ധിക്കുന്നതും കേസുകള്‍ വര്‍ധിക്കുന്നതും വിപണിയിലും പ്രതിഫലിക്കുന്നുണ്ട്.
മിക്ക കമ്പനികളേയും സംബന്ധിച്ച് അടഞ്ഞു കിടന്ന കഴിഞ്ഞ ക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തു വന്നു തുടങ്ങിയത് വിപണിയെ ചാഞ്ചാട്ടത്തിലാക്കുന്നുണ്ട്. ഈ അനിശ്ചിതങ്ങള്‍ക്കൊപ്പം പ്രൊഫിറ്റ് ബുക്കിംഗ് കൂടി വിപണിയില്‍ കാണുന്നുണ്ട്. 19 സെക്ടറുകളില്‍ 11 ഉം ഇന്ന് റെഡ് സോണിലായിരുന്നു. സ്വകാര്യ ബാങ്കുകളുടേ ഓഹരികളാണ് വിപണിയെ താഴേക്ക് വലിച്ചത്. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഗെയ്ല്‍, ടൈറ്റാന്‍, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളാണ് നഷ്ടമുണ്ടാക്കിയവയില്‍ മുന്നില്‍.
റിലയന്‍സ്, സണ്‍ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബ്രിട്ടാനിയ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. എന്നാല്‍ വാരാന്ത്യ കണക്കെടുത്താല്‍ സൂചികകള്‍ 1.5 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഇന്ന് എട്ട് കമ്പനികള്‍ മാത്രമാണ് ഗ്രീന്‍ സോണിലുണ്ടായിരുന്നത്. ബാങ്ക് ഓഹരികളുടെയെല്ലാം വില താഴേക്ക് പോയി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില 4.18 ശതമാനവും സിഎസ് ബി ബാങ്ക് ഓഹരി വില 2.10 ശതമാനവും ഫെഡറല്‍ ബാങ്ക് 1.81 ശതമാനവും ധനലക്ഷ്മി ബാങ്ക് 1.63 ശതമാനവും ഇടിഞ്ഞു. അതേ സമയം, ധനകാര്യ മേഖലയിലെ ഓഹരികളാണ് മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, ജിയോജിത്ത്, ഇന്‍ഡിട്രേഡ് എന്നിവയുടെ വില ഉയര്‍ന്നു. ആസ്റ്റര്‍ ഡിഎം, ഈസ്റ്റേണ്‍ ട്രെഡ്‌സ്, വെര്‍ട്ടെക്‌സ്, വിക്ടറി പേപ്പര്‍ തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline