തുടര്‍ച്ചയായ അഞ്ചാം ദിനവും സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ച്ചയില്‍

സാമ്പത്തികരംഗം തിരിച്ചു വരുമെന്ന സൂചനകളും ലോക്ക് ഡൗണ്‍ ചട്ടങ്ങളിലെ ഇളവുകളും ഒപ്പം ആഗോള വിപണികളില്‍ നിന്നുള്ള ദൃഢസൂചനകളും തുടര്‍ച്ചയായ അഞ്ചാം ദിനവും ഓഹരി സൂചികകളെ ഉയരത്തിലെത്തിച്ചു. സെന്‍സെക്‌സ് 522 പോയ്ന്റ്(1.57ശതമാനം) ഉയര്‍ന്ന് 33, 825 പോയ്ന്റിലെത്തിയപ്പോള്‍ നിഫ്റ്റി 152.95 പോയ്ന്റ് ഉയര്‍ന്ന് 9,979 ലെത്തി.
എച്ച് ഡിഎഫ്‌സി, കോട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ധനകാര്യ ഓഹരികളാണ് സെന്‍സെക്‌സിനെ നയിച്ചത്. 8.64 ശതമാനം ഉയര്‍ച്ചയുമായി ബജാജ് ഫിനാന്‍സ് ഓഹരികളാണ് മുന്നില്‍.

ബിഎസ്ഇയിലെ 1733 ഓഹരികള്‍ ഇന്ന് ഗ്രീന്‍ സോണിലും 725 ഓഹരികള്‍ റെഡ് സോണിലും ആയിരുന്നു. 153 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ബിഎസ്ഇ മിഡ് കാപ് സൂചികകള്‍ 1.20 ശതമാനവും ബിഎസ്ഇ സ്‌മോള്‍ കാപ് സൂചികകള്‍ 1.83 ശതമാനവും ഉയര്‍ന്നു.

കൊറോണ വയറസ് വ്യാപാനം വളര്‍ച്ചയെ മന്ദീഭവിപ്പിച്ചെങ്കിലും രാജ്യം ഒന്നാം ഘട്ട ഇളവുകളിലേക്ക് നീങ്ങുന്നുവെന്നത് ആശ്വാസകരമാണെന്നും വളര്‍ച്ച തിരിച്ചു പിടിക്കുന്നതിനാണ് മുന്തിയ പരിഗണനയെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാക്കുകളും വിപണിയുടെ സെന്റിമെന്റ്‌സിനെ സ്വാധീനിച്ചു.

അതേസമയം, മൂഡീസ് റേറ്റിംഗ് കുറച്ചത് വിപണിയെ ബാധിച്ചില്ല.
നിഫ്റ്റി 10000 ത്തോട് അടുക്കുമ്പോള്‍ പ്രൊഫിറ്റ് ബുക്കിംഗിനുള്ള സാധ്യത കാണുന്നുണ്ടെന്ന് അനലിസ്റ്റുകള്‍ പറയുന്നു.

കേരള കമ്പനികളും നേട്ടത്തില്‍

കെഎസ്ഇയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും അടക്കം 21 കേരള കമ്പനികള്‍ ഇന്ന് ഗ്രീന്‍ സോണിലായിരുന്നു. എട്ട് ശതമാത്തിലധികം ഉയര്‍ച്ചയുമായി കേരള ആയുര്‍വേദയും വിക്ടറി പേപ്പറുമായിരുന്നു ഇന്ന് മുന്നില്‍.

ആസ്റ്റര്‍ ഡിഎം(6.83 ശതമാനം), പാറ്റ്‌സ്പിന്‍(4.51 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ്(3.27 ശതമാനം), സിഎസ്ബി ബാങ്ക്(3.14 ശതമാനം), വണ്ടര്‍ലാ(2.60 ശതമാനം), എഫ് എ സി റ്റി (2.05 ശതമാനം), കെഎസ്ഇ(1.82 ശതമാനം), വെര്‍ട്ടെക്‌സ്(1.33 ശതമാനം), കിറ്റെക്‌സ്(1.28 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.72 ശതമാനം), ഹാരിസണ്‍സ് മലയാളം(0.41 ശതമാനം), എവിറ്റി(0.39 ശതമാനം), റബ്ഫില(0.36 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

ധനകാര്യ മേഖലയിലെ ഓഹരികളില്‍ ധനലക്ഷ്മി ബാങ്കും മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസുമാണ് ഇന്ന് നഷ്ടമുണ്ടാക്കിയത്. സിഎസ്ബി ബാങ്ക് ഓഹരി വില 3.14 ശതമാനം ഉയര്‍ന്ന് 131.45 രൂപയായപ്പോള്‍ ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില 2.14 ശതമാനം ഉയര്‍ന്ന് 47.65 രൂപയായി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി 0.18 ശതമാനം ഉയര്‍ച്ച നേടി. ജെആര്‍ജി(4.30 ശതമാനം), ജിയോജിത് (2.05 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ്്(1.81 ശതമാനം), മണപ്പുറം ഫിനാന്‍സ്(1.10ശതമാനം) എന്നിവയാണ് ധനകാര്യ മേഖലയില്‍ നേട്ടമുണ്ടാക്കിയ കമ്പനികള്‍.

കൊച്ചിന്‍ മിനറല്‍സ്(4.14 ശതമാനം), നിറ്റ ജെലാറ്റിന്‍(2.46 ശതമാനം), വി-ഗാര്‍ഡ്(2.01 ശതമാനം), അപ്പോളോ ടയേഴ്‌സ്(0.67 ശതമാനം) എന്നിവയാണ് നഷ്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it