കുതിപ്പ് നിലച്ചു, ഓഹരി സൂചികകള്‍ താഴ്ന്നു

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് നാലു ശതമാനമായി നിലനിര്‍ത്തിയത് വിപണിക്ക് ഉത്തേജനമായില്ല. നാലു ദിവസത്തെ കുതിപ്പിന് വിരാമമിട്ട് ഇന്ന് സൂചികകളില്‍ ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 215.12 പോയ്ന്റ് ഇടിഞ്ഞ് 54277.72 പോയ്ന്റിലും നിഫ്റ്റി 56.40 പോയ്ന്റ് ഇടിഞ്ഞ് 16238.20 പോയ്ന്റിലും ക്ലോസ് ചെയ്തു. 1728 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1400 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 120 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

സിപ്ല, റിലയന്‍സ് ഇന്‍ഡസ്ട്രൂ,് ശ്രീ സിമന്റ്‌സ്, അള്‍ട്രാടെക് സിമന്റ്, എസ്ബിആ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, അദാനി പോര്‍ട്ട്‌സ്, ഐഒസി, ഭാരതി എയര്‍ടെല്‍, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് തുടങ്ങിയവ നേട്ടമുണ്ടാക്കി.
മെറ്റല്‍, ഓട്ടോ, ഐറ്റി സൂചികകള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ ഫാര്‍മ, എഫ്എംസിജി, ഇന്‍ഫ്രാ ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ടു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ 0.2 ശതമാനം വീതം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. 4.99 ശതമാനം നേട്ടവുമായി വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് കുതിപ്പ് തുടരുന്നുണ്ട്. റബ്ഫില ഇന്റര്‍നാഷണല്‍(4.93 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (4.61 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (2.98 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (2.56 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.46 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള ഓഹരികളില്‍ പെടുന്നു.
കല്യാണ്‍ ജൂവലേഴ്‌സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, എവിറ്റി, മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, കേരള ആയുര്‍വേദ തുടങ്ങി 13 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it