2030ഓടെ പകുതി വാഹനങ്ങള്‍ സിഎന്‍ജി

2030ഓടെ പകുതി വാഹനങ്ങള്‍ സിഎന്‍ജി
Published on

2030ഓടെ രാജ്യത്ത് ആകെ വില്‍ക്കുന്ന കാറുകളില്‍ രണ്ടില്‍ ഒരെണ്ണം സിഎന്‍ജി ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞാല്‍ വലിയ വിപ്ലവമായിരിക്കും ഈ മേഖലയില്‍ ഉണ്ടാകാന്‍ പോകുന്നത്. മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോഴ്‌സ് തുടങ്ങിയ വാഹനനിര്‍മാതാക്കള്‍ക്കായിരിക്കും ഈ മാറ്റം ഏറെ പ്രയോജനപ്പെടുന്നത്.

അടുത്ത 10 വര്‍ഷം കൊണ്ട് 10,000 സിഎന്‍ജി സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ പ്രകൃതിവാതക അടിസ്ഥാനസൗകര്യ വികസപദ്ധതി ഈയിടെ അവതരിപ്പിച്ചിരുന്നു. കൂടാതെ പെട്രോളിയം & നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് ഈ മാസം അവസാനത്തോടെ 124 ജില്ലകളില്‍ കൂടി സിറ്റി ഗ്യാസ് പദ്ധതിക്കായുള്ള സിഎന്‍ജി അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിനുള്ള 10ാം തവണത്തെ ബിഡ്ഡിംഗ് തുടങ്ങുന്നു. 2030ഓടെ നിരത്തിലോടുന്ന 50 ശതമാനം വാഹനങ്ങള്‍ സിഎന്‍ജി ആയിരിക്കാനുള്ള സാധ്യതകളാണ് ഈ ചുവടുവെപ്പുകളിലൂടെ തെളിയുന്നത്.

ഇന്ത്യയില്‍ സിഎന്‍ജി കാറുകള്‍ വിപണിയിലിറക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് മാരുതി സുസുക്കിയും ഹ്യൂണ്ടായിയുമാണ്. പെട്രോളിനും ഡീസലിനുമുണ്ടായ വിലവര്‍ദ്ധനയെത്തുടര്‍ന്ന് ഇപ്പോള്‍ തന്നെ മാരുതി സുസുക്കിയുടെ സിഎന്‍ജി കാറുകളുടെ ഡിമാന്റ് രാജ്യത്ത് ഇരട്ടിയായി. ഈ സാമ്പത്തികവര്‍ഷം ആദ്യപകുതിയില്‍ തന്നെ 55,000 സിഎന്‍ജി വാഹനങ്ങളാണ് മാരുതി വിറ്റഴിച്ചത്.

ഹ്യുണ്ടായിയുടെ പുതിയ സാന്‍ട്രോ സിഎന്‍ജി വകഭേദത്തിനും റെക്കോര്‍ഡ് ഡിമാന്റാണ് ഉണ്ടായത്. പെട്രോള്‍-ഡീസല്‍ കാറുകളെ അപേക്ഷിച്ച് പ്രവര്‍ത്തനച്ചെലവ് സിഎന്‍ജി വാഹനങ്ങള്‍ക്ക് വളരെ കുറവാണ്. പക്ഷെ ഈ വിഭാഗം രാജ്യത്ത് വളരണമെങ്കില്‍ സിഎന്‍ജി സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കേണ്ടിവരും. പുതിയ സംരംഭകര്‍ക്കും നിലവിലുള്ളവര്‍ക്കും ഇത് പുതിയൊരു ബിസിനസ് അവസരം കൂടിയായിരിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com