2040 ഓടെ ഇലക്ട്രിക് ബ്രാന്‍ഡായി മാറാന്‍ ഹ്യുണ്ടായ്, ഇവികളുടെ പങ്കാളിത്തം 80 ശതമാനമാക്കും

ആഗോള മൊത്ത വില്‍പ്പനയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പങ്കാളിത്തം 2040 ഓടെ 80 ശതമാനമാക്കി ഉയര്‍ത്താനുള്ള പദ്ധതികളുമായി ഹ്യുണ്ടായ്. നിലവില്‍, 1.5 ശതമാനത്തോളമാണ് ആഗോളതലത്തിലെ ഹ്യുണ്ടായിയുടെ ഓള്‍-ഇലക്ട്രിക്, ഹൈഡ്രജന്‍ ഫ്യുവല്‍-സെല്‍ ഇലക്ട്രിക് വാഹനങ്ങളുടെ പങ്കാളിത്തം. ഇത് 2030 ഓടെ 30 ശതമാനമാക്കി ഉയര്‍ത്താനും തുടര്‍ന്ന് 2040 ഓടെ 80 ശതമാനമാക്കി ആഗോളതലത്തില്‍ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ ബ്രാന്‍ഡായി മാറാനാണ് ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്.

ലക്ഷ്യം കൈവരിക്കുന്നതിനായി 2035 ഓടെ യൂറോപ്യന്‍ വിപണിയിലെ എല്ലാ മോഡലുകളും ഹൈഡ്രജന്‍ അല്ലെങ്കില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നവയാക്കും. 2040 ഓടെ മറ്റ് പ്രധാന വിപണികളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി.

നിലവില്‍ കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരേയൊരു മോഡല്‍ നെക്‌സോയാണ്.

ഇതിന് പുറമെ, ഒരു മള്‍ട്ടി പര്‍പ്പസ് വെഹിക്കിളും സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനവും ഉള്‍പ്പെടുത്തി ഹൈഡ്രജന്‍ വാഹനങ്ങളുടെ എണ്ണം മൂന്നാക്കി ഉയര്‍ത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്. എന്നാല്‍, ഈ ലൈനപ്പിന്റെ വിപുലീകരണത്തിനുള്ള സമയപരിധി കമ്പനി വ്യക്തമാക്കിയിട്ടില്ല.
കൂടാതെ, 2040 ഓടെ കാര്‍ബണ്‍ എമിഷന്‍ 75 ശതമാനം കുറയ്ക്കാനും 2045 ല്‍ കാര്‍ബണ്‍ ന്യൂട്രാലിറ്റി അല്ലെങ്കില്‍ നെറ്റ്-സീറോ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എമിഷന്‍ നേടാനും കമ്പനി ലക്ഷ്യമിടുന്നതായി ഹ്യുണ്ടായ് വ്യക്തമാക്കിയിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it