
ആധാറിന് അംഗീകാരം നൽകി സുപ്രീംകോടതിയുടെ നിർണ്ണായക വിധി. ബാങ്കുകൾക്കും ടെലികോം കമ്പനികൾക്കും ഇനി ആധാർ വിവരങ്ങൾ ഉപഭോക്താക്കളിൽ നിന്ന് ആവശ്യപ്പെടാനാകില്ല എന്ന് വിധി വ്യക്തമാക്കുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച വിധി പ്രസ്താവിച്ചത്. 40 പേജുള്ള വിധി പ്രസ്താവന വായിച്ചത് ജസ്റ്റിസ് എ.കെ.സിക്രിയാണ്.
ഒരു ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കുന്നത് നല്ലതാണെന്നാണ് ബെഞ്ച് അഭിപ്രായപ്പെട്ടത്. ആധാര്‍ കൃത്രിമമായി നിര്‍മിക്കാനാവില്ലെന്നും ആധാറിനായി ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണെന്നും ജസ്റ്റിസ് സിക്രി നിരീക്ഷിച്ചു.
ദേശീയ സുരക്ഷയുടെ പേരിൽ വിവരങ്ങൾ കൈമാറാൻ അനുവദിക്കുന്ന ആധാർ ആക്ടിലെ വകുപ്പ് റദ്ദാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine