കശ്മീര്‍ റെയില്‍ കണക്ടിവിറ്റി വലിയ നേട്ടം; ഇന്ത്യ അതിവേഗ വളര്‍ച്ചയിലെന്നും രാഷ്ട്രപതി

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് രാഷ്ട്രപതിയുടെ അഭിസംബോധനയോടെ തുടക്കം
president of india, loksabha hall
lok sabha secretariat

ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് ലോക്സഭാ ഹാളിലാണ് രാഷ്ട്രപതിയുടെ പ്രസംഗം. തുടര്‍ന്ന് 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തിന് മുന്നോടിയായുളള സാമ്പത്തിക സര്‍വേ ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയിലും രാജ്യസഭയിലും വയ്ക്കും.

പാര്‍ലമെന്റ് സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കണ്ടപ്പോള്‍

"നവീകരണം, പ്രവര്‍ത്തനം, മാറ്റം. 2047 ഓടെ ഇന്ത്യ വികസിത് ഭാരത് ലക്ഷ്യം കൈവരിക്കും. ഇതിനുളള പ്രധാന നടപടികള്‍ ബജറ്റിലുണ്ടാകും"

പ്രധാനമന്ത്രി നരേന്ദ്ര മോദി

രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റ് മന്ദിരത്തില്‍

രാജ്യം അതിവേഗ വികസനത്തിന്റെ പാതയില്‍. സര്‍ക്കാര്‍ പദ്ധതികള്‍ പാവങ്ങളെ വളരെയധികം സഹായിക്കുന്നതെന്ന് രാഷ്ട്രപതി

'ഇന്ത്യയുടെ വികസന യാത്രയിലെ സുവര്‍ണ്ണ കാലഘട്ടത്തിന് സര്‍ക്കാര്‍ അഭൂതപൂര്‍വമായ നേട്ടങ്ങളിലൂടെ പുതിയ ഊര്‍ജ്ജം പകരുകയാണ്. മൂന്നാം ടേമില്‍, മൂന്നിരട്ടി വേഗതയിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇന്ന് രാജ്യം പ്രധാന തീരുമാനങ്ങളും നയങ്ങളും അസാധാരണ വേഗതയില്‍ നടപ്പിലാക്കുന്നത് കാണുന്നു.'

പ്രസിഡന്റ് മുര്‍മു

25 കോടി ജനങ്ങളുടെ അതിദാരിദ്ര്യം നീക്കി

സ്റ്റാര്‍ട്ട് അപുകള്‍ക്ക് പ്രത്യേക സഹായം നല്‍കി വരുന്നു

ഡിജിറ്റല്‍, നിര്‍മിത ബുദ്ധി മേഖലയില്‍ ഇന്ത്യ ലോകത്തിന് വഴി കാട്ടുന്നു

25 കോടി ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കി

മധ്യവര്‍ഗത്തേയും വിദ്യാര്‍ത്ഥികളെയും കരുതിയുളള വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ

എല്ലാ സര്‍ക്കാര്‍ പദ്ധതികളിലും സുതാര്യത

മുതിര്‍ന്ന പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നല്‍കും

ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം, എഴുപത് വയസും അതില്‍ കൂടുതലുമുള്ള ആറ് കോടി മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കാന്‍ തീരുമാനം

എല്ലാ വര്‍ഷവും 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ

പ്രധാനമന്ത്രി ആവാസ് യോജന വിപുലീകരിക്കുന്നതിലൂടെ മൂന്ന് കോടി കുടുംബങ്ങള്‍ക്ക് കൂടി പുതിയ വീടുകള്‍ നല്‍കും. ഇതിനായി 5.36 ലക്ഷം കോടി രൂപ ചെലവഴിക്കും

യുവാക്കളുടെ വിദ്യാഭ്യാസത്തിലും അവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു

ഉന്നത വിദ്യാഭ്യാസത്തിലെ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി പ്രധാനമന്ത്രി വിദ്യാലക്ഷ്മി യോജന ആരംഭിച്ചു

മികച്ച 500 കമ്പനികളില്‍ ഒരു കോടി യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരങ്ങളും നല്‍കും

നയപരമായ സ്തംഭനാവസ്ഥ സര്‍ക്കാര്‍ മാറ്റിയെടുത്തു

ഈസ് ഓഫ് ഡൂയിംഗ് ബിസിനിസ് സര്‍ക്കാറിന്റെ മുദ്രാവാക്യം

ചെറുകിട, എം.എസ്.എം.ഇ മേഖലകള്‍ക്കായി നിരവധി സഹായ നടപടികള്‍ സ്വീകരിച്ചു

ഡിജിറ്റല്‍ പണമിടപാടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സാമ്പത്തിക സഹായം ലഭ്യമാക്കി വരുന്നു

ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ രചിച്ചത് വലിയ വിജയഗാഥ

നവീകരണത്തിന്റെ നെടുംതൂണുകളാണ് സ്റ്റാര്‍ട്ടപ്പുകള്‍

റോഡ് വികസനത്തില്‍ ഇന്ത്യ നടത്തിയത് കുതിച്ചു ചാട്ടം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ ഇന്ത്യ മുന്നോട്ട്

ഇന്ത്യന്‍ എഐ മിഷന്‍ വിജയകരമായ പാതയില്‍

നാഷണല്‍ ക്വാണ്ടം മിഷനിലൂടെ സാങ്കേതികവിദ്യയില്‍ ലോകത്തിലെ മുന്‍നിര രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് സ്ഥാനം പിടിക്കാന്‍ കഴിയും

കോവിഡ് പോലുള്ള ആഗോള ആശങ്കകളും അതിന്റെ അനന്തരഫലങ്ങളും അന്താരാഷ്ട്ര തലത്തില്‍ യുദ്ധങ്ങളും നടന്നിട്ടും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ സ്ഥിരതയും പ്രതിരോധശേഷിയും കാണിക്കുന്നു

ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് സര്‍ക്കാര്‍ നിരവധി സുപ്രധാന നടപടികള്‍ സ്വീകരിച്ചു

വൈദ്യശാസ്ത്രരംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഊന്നല്‍

കാന്‍സര്‍ പ്രതിരോധ മരുന്നുകളുടെ വില കുറച്ചു

ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി

ക്ഷേമപ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമത്തില്‍ ശ്രദ്ധ

ആരോഗ്യരംഗത്ത് കുതിച്ചുചാട്ടം

കാന്‍സര്‍ മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

എല്ലാ പൗരന്മാര്‍ക്കും ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി രാജ്യത്ത് 1.75 ലക്ഷം ആരോഗ്യ മന്ദിര്‍ സ്ഥാപിച്ചു

ആഗോള സംസ്‌കാരത്തിക രംഗത്ത് ഇന്ത്യക്ക് നേതൃസ്ഥാനം വഹിക്കാനായി

വടക്കുകിഴക്കന്‍, കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി കേന്ദ്രം പ്രവര്‍ത്തിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയിലെ എട്ട് സംസ്ഥാനങ്ങളുടെ സാധ്യതകള്‍ മുഴുവന്‍ രാജ്യത്തിനും കാണാന്‍ കഴിയുന്ന തരത്തിലാണ് ആദ്യത്തെ അഷ്ടലക്ഷ്മി മഹോത്സവം സംഘടിപ്പിച്ചത്

കിഴക്കന്‍ സംസ്ഥാനങ്ങളുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. ഇത് പുതിയ തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കും

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കശ്മീരിലേക്ക് എത്താന്‍ കഴിയുന്ന വിധം കന്യാകുമാരി-കശ്മീര്‍ റെയില്‍ കണക്ടിവിറ്റി യാഥാര്‍ഥ്യമാകുന്നത് മോദിസര്‍ക്കാറിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. അതിവേഗ വളര്‍ച്ചയിലൂടെ ഇന്ത്യ ലോകത്ത് മൂന്നാമത്തെ വലിയ സമ്പദ് ശക്തിയാവുമെന്ന് രാഷ്ട്രപതി പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതല്‍ ആദിവാസികളുടെ ഉന്നമനം വരെ സ്പര്‍ശിച്ചുകൊണ്ടായിരുന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗം. പ്രയാഗ്‌രാജിൽ മഹാ കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് മുര്‍മു പ്രസംഗം ആരംഭിച്ചത്.

നയപരമായ സ്തംഭനാവസ്ഥ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം ടേമില്‍ പ്രധാന തീരുമാനങ്ങളും നയങ്ങളും അസാധാരണമായ വേഗതയിലാണ് നടപ്പിലാക്കുന്നത്. ചെറുകിട ബിസിനസുകള്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. രാജ്യത്തിന്റെ നവീകരണത്തിന്റെ നെടുംതൂണുകളായാണ് സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഡിജിറ്റല്‍ പെയ്മെന്റുകള്‍ രചിച്ചത് വലിയ വിജയഗാഥയാണ്. മികച്ച അഞ്ഞൂറ് കമ്പനികളിൽ ഒരു കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങള്‍ നൽകുന്നതാണ്. പ്രധാനമന്ത്രി ആവാസ് യോജന വിപുലീകരിക്കുന്നതിലൂടെ മൂന്ന് കോടി കുടുംബങ്ങൾക്ക് കൂടി പുതിയ വീടുകൾ നൽകും. ഇതിനായി അഞ്ച് ലക്ഷത്തി മുപ്പത്താറായിരം കോടി രൂപ ചെലവഴിക്കുമെന്നും മുര്‍മു പറഞ്ഞു.

വൈദ്യശാസ്ത്രരംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. കാൻസർ മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ഇന്ത്യയുടെ സംഭാവനകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി 'എ.ഐ മിഷൻ' ആരംഭിച്ചു. കോവിഡ് പോലുള്ള ആഗോള ആശങ്കകളും അന്താരാഷ്ട്ര തലത്തില്‍ യുദ്ധങ്ങളും നടന്നിട്ടും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കാണിച്ച സ്ഥിരതയും പ്രതിരോധശേഷിയും അതിന്റെ ശക്തിയുടെ തെളിവാണെന്നും മുര്‍മു പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com