സ്വര്‍ണാഭരണ കയറ്റുമതിയില്‍ തിളങ്ങി ഇന്ത്യ

2021-22 ല്‍ 86.8 % വര്‍ധിച്ച് 68026.69 കോടി രൂപയുടെ കയറ്റുമതി വരുമാനം
സ്വര്‍ണാഭരണ കയറ്റുമതിയില്‍ തിളങ്ങി ഇന്ത്യ
Published on

സ്വര്‍ണാഭരണങ്ങളുടെയും രത്‌നങ്ങളുടെയും കയറ്റുമതിയില്‍ 2021-22 ല്‍ വന്‍ വര്‍ധനവ്. സ്വര്ണാഭരണങ്ങളുടെ കയറ്റുമതി 86.8 % വര്‍ധിച്ച് 68026.69 കോടി രൂപയായി. സാധാരണ സ്വര്‍ണാഭരണം (plain gold jewellery), സ്റ്റഡെഡ് (studded jewellery) ആഭരണങ്ങള്‍ എന്നീ രണ്ടു വിഭാഗങ്ങളിലാണ് കയറ്റുമതി നടത്തുന്നത്. അതില്‍ സാധാരണ സ്വര്‍ണാഭരണ കയറ്റുമതി 75.41 % ഉയര്‍ന്ന് 28123.39 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 16032.51 കോടി രൂപയായിരുന്നു.

സ്റ്റഡെഡ് ആഭരണങ്ങളുടെ കയറ്റുമതി 95.76 % വര്‍ധിച്ച് 39903.31 കോടി രൂപ നേടി. കഴിഞ്ഞ വര്‍ഷം 20383.94 കോടി രൂപക്ക് കയറ്റുമതി ചെയ്തിരുന്നു. വെള്ളി ആഭരണങ്ങളുടെ കയറ്റുമതി 17 .69 % വര്‍ധിച്ച് 20305.81 കോടി രൂപ യായി.

മൊത്തം സ്വര്‍ണ -രത്‌ന ആഭരണങ്ങളുടെ കയറ്റുമതി 55.75 % വര്‍ധിച്ച് 291771.48 കോടി രൂപയായി. നിലവില്‍ മൊത്തം ഉല്‍പന്ന കയറ്റുമതിയില്‍ സ്വര്ണാഭരണങ്ങളുടെ പങ്ക് 10 ശതമാനത്തിനടുത്തെത്തി.

അടുത്തിടെ യു എ ഇ, ആസ്ട്രേലിയ എന്നി രാജ്യങ്ങളുമായി ഒപ്പുവെച്ച വ്യാപാര കരാറുകള്‍ വഴി രണ്ട് രാജ്യങ്ങളില്‍ സ്വര്‍ണ വജ്ര കയറ്റുമതിക്ക് മുന്‍ഗണന ലഭിക്കുമെന്നത് ഇനിയുള്ള വര്‍ഷങ്ങളില്‍ കയറ്റുമതി മെച്ചപ്പെടാന്‍ കാരണമാകുമെന്ന്, ജെംസ് ആന്റ് ജ്യുവല്‍റി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ കോളിന്‍ ഷാ അഭിപ്രായപ്പെട്ടു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com