
ഇന്ത്യയുടെ വിദേശനാണ്യശേഖരം റെക്കോര്‍ഡിലെത്തി. മെയ് 29ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ ശേഖരം 49,348 കോടി യു.എസ്. ഡോളറായിരുന്നു; 343 കോടി ഡോളര്‍ വര്‍ധിച്ചതായി റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. യൂറോയും പൗണ്ടും ഡോളറും യെന്നും എല്ലാമുള്‍പ്പെടെയുള്ള മൂല്യമാണിത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാണ് ഈ നേട്ടം. വിദേശനാണ്യ ശേഖരം മുമ്പത്തെ ആഴ്ചയും 300 കോടി ഡോളര്‍ വര്‍ധിച്ചിരുന്നു. അതേസമയം, രാജ്യത്തെ സ്വര്‍ണശേഖരത്തിന്റെ മൊത്തം മൂല്യം 32.682 ബില്യണായി കുറഞ്ഞു. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ മൂല്യത്തില്‍ 97 ദശലക്ഷം ഡോളറിന്റെ കുറവാണുണ്ടായത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine