വാര്‍ഷിക ജി.ഡി.പി വളര്‍ച്ചയില്‍ ഇടിവ്; 3 ശതമാനത്തോളം കുറഞ്ഞു; മാര്‍ച്ച് പാദത്തില്‍ ആശ്വാസം

ഈ വര്‍ഷത്തെ ജി.ഡി.പി വളര്‍ച്ച 6.5 ശതമാനമാകുമെന്ന് വിലയിരുത്തല്‍
India GDP
GDP growthImage Courtesy: Canva
Published on

ഇന്ത്യയുടെ വാര്‍ഷിക ജി.ഡി.പി വളര്‍ച്ചയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായ ഇടിവ്. 2024-25 വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 6.5 ശതമാനമാണെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തു വിട്ട കണക്കുകള്‍ പറയുന്നു. പ്രതീക്ഷിത വളര്‍ച്ചക്കൊപ്പമാണ് ഈ നിരക്കുകളെങ്കിലും 2023-24 വര്‍ഷത്തില്‍ നേടിയ 9.2 ശതമാനം വളര്‍ച്ചയെ അപേക്ഷിച്ച് ഏറെ പുറകിലാണ്.

അതേസമയം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പാദത്തില്‍ 7.4 ശതമാനത്തിന്റെ മെച്ചപ്പെട്ട വളര്‍ച്ചയുണ്ടായി. മുന്‍ വര്‍ഷത്തെ മാര്‍ച്ച് പാദത്തിലെ 8.4 ശതമാനത്തെ അപേക്ഷിച്ച് ഇതും കുറവാണ്. ഈ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 6.5 ആയാണ് കണക്കാക്കുന്നതെന്നും സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. റിസര്‍വ് ബാങ്കും ഇതേ നിരക്കാണ് കണക്കാക്കിയിരിക്കുന്നത്. മാര്‍ച്ച് പാദത്തിലെ ജി.എ.വി വളര്‍ച്ച 6.8 ശതമാനമാണ്. 6.5 ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. 2021-22 ല്‍ 8.7 ശതമാനവും 2022-23 ല്‍ 7.2 ശതമാനവുമായിരുന്നു ജി.ഡി.പി വളര്‍ച്ച.

കണ്‍സ്ട്രക്ഷന്‍ മേഖല മുന്നില്‍

കഴിഞ്ഞ വര്‍ഷം കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ 10.8 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്. അതേസമയം, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട കണക്കുകളല്ല ഈ മേഖലയില്‍ നിന്നുള്ളത്. കാര്‍ഷിക മേഖലയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളം വളര്‍ച്ചയുണ്ടായി. 2.7 ശതമാനത്തില്‍ നിന്ന് 4.6 ശതമാനമായാണ് വളര്‍ന്നത്. പൊതു ഭരണമേഖലയില്‍ 8.7 ശതമാനവും പ്രതിരോധ സേവനങ്ങളില്‍ 7.8 ശതമാനവും വളര്‍ച്ചയുണ്ടായി. സ്വകാര്യമേഖലയിലെ ചെലവുകളില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നേട്ടമാണുള്ളത്. 5.6 ശതമാനമായിരുന്നു പ്രതീക്ഷിത വളര്‍ച്ച. രേഖപ്പെടുത്തിയത് 7.2 ശതമാനമാണ്. സര്‍ക്കാരിന്റെ ചെലവഴിക്കലുകളില്‍ 1.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com