ബസ് ചാര്‍ജ് കൂട്ടിയ വിധിക്ക് ഹൈക്കോടതിയുടെ സ്റ്റേ; മിനിമം എട്ട് രൂപ തന്നെ
സംസ്ഥാനത്തെ ബസുകളില്‍ അധിക ചാര്‍ജ് ഈടാക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ. അധിക ബസ് ചാര്‍ജ് ഈടാക്കാമെന്നുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തതോടെ മിനിമം ചാര്‍ജ് എട്ട് രൂപ തന്നെയായി തുടരും.
കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.എന്നാല്‍ പിന്നീട് മുഴുവന്‍ സീറ്റിലും യാത്രക്കാരെ അനുവദിച്ചതോടെ നിരക്ക് വര്‍ധന പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്വകാര്യ ബസ് ഉടമകള്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ബസുകളില്‍ മുഴുവന്‍ യാത്രക്കാര്‍ക്കും അനുമതി നല്‍കിയ സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടതില്ലെന്ന് ഗതാഗതമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്ന് സ്വകാര്യ ബസ് ഉടമകള്‍ മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 രൂപയാക്കി ഉയര്‍ത്തിയാണ് സര്‍വീസ് നടത്തുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline