പരിശോധനകള്‍ കുറഞ്ഞിട്ടും രാജ്യത്ത് വീണ്ടും മൂവായിരത്തിലധികം കോവിഡ് മരണം; രോഗികളുടെ എണ്ണവും കൂടുന്നു

24 മണിക്കൂറിനിടെ 3,57,229 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയില്‍ ഉള്ളത് 34,47,133 കോവിഡ് രോഗികളെന്ന് ആരോഗ്യ മന്ത്രാലയം. പരിശോധന കുറഞ്ഞിട്ടും രോഗികളുടെ എണ്ണം കൂടുന്നു, മരണവും. രാജ്യം ലോക്ഡൗണിന്റെ വക്കില്‍.
പരിശോധനകള്‍ കുറഞ്ഞിട്ടും രാജ്യത്ത് വീണ്ടും മൂവായിരത്തിലധികം കോവിഡ് മരണം; രോഗികളുടെ എണ്ണവും കൂടുന്നു
Published on

രാജ്യത്ത് കൊവിഡ് വ്യാപനത്തിന് ശമനമില്ല. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇപ്പോഴും മൂന്നരലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 3, 57,229 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3449 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2,22,408 പേരാണ് രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 34,47,133 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളതെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നു. അതേ സമയം രാജ്യത്ത് പരിശോധന കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ടാമത്തെ തരംഗത്തിലെ കൊറോണ വൈറസ് അണുബാധകളുടെ ദൈനംദിന എണ്ണത്തില്‍ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവ് പ്രകടമാക്കുന്നത് ടെസ്റ്റ് നിരക്കിന്റെ കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ദില്ലി, ഛത്തീസ്ഗ വ ് എന്നിവിടങ്ങളില്‍ പോലും ഞായറാഴ്ച അവരുടെ ദൈനംദിന എണ്ണത്തില്‍ കുറവുണ്ടായി. ഇതിന്റെ ഫലമായി ഇന്ത്യ ഞായറാഴ്ച 3.68 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ഇത് 4.01 ലക്ഷവും ശനിയാഴ്ച 3.92 ലക്ഷവുമായിരുന്നു.

കോവിഡ് രോഗികളുടെ എണ്ണത്തിലെ വലിയ ഡ്രോപ്പ് ഞായറാഴ്ച താരതമ്യേന കുറഞ്ഞ പരിശോധനയാണ്. ഈ ദിവസങ്ങളില്‍ സാധാരണ 18 നും 19 ലക്ഷത്തിനും ഇടയിലായിരുന്ന പരിശോധന ഏകദേശം 15 ലക്ഷം സാമ്പിളുകളായി കുറഞ്ഞിരുന്നു. ഞായറാഴ്ച 15 ലക്ഷമാണ് ആകെ ടെസ്റ്റ് ചെയ്തത്. ശനിയാഴ്ച, 18 ലക്ഷത്തിലധികം സാമ്പിളുകള്‍ പരിശോധന നടത്തിയിരുന്നു. മുമ്പത്തെ രണ്ട് ദിവസങ്ങളില്‍, ടെസ്റ്റുകളുടെ എണ്ണം 19 ലക്ഷം കവിഞ്ഞിരുന്നു. എന്നാല്‍ ടെസ്റ്റുകള്‍ കുറഞ്ഞിട്ടും രോഗികളുടെ എണ്ണം മൂന്നര ലക്ഷവും മരണ നിരക്ക് മൂവായിരത്തിലധികവും തുടരുന്നത് അപകട നില തന്നെയാണ് വെളിവാക്കുന്നത്.

അതേ സമയം ഓക്‌സിജന്‍ ക്ഷാമത്തിന്റെ വാര്‍ത്തകള്‍ ഇന്നും പുറത്ത് വന്നു. കര്‍ണാടകത്തില്‍ സ്ഥിതി ഗുരുതരമാണ്. പുലര്‍ച്ചെ ഓക്‌സിജന്‍ കിട്ടാതെ രണ്ടു രോഗികള്‍കൂടി മരിച്ചു. ഇന്നലെ രാത്രി മാത്രം 4 ആശുപത്രികള്‍ ഓക്‌സിജന്‍ അഭ്യര്‍ത്ഥന പുറത്തിറക്കി. പലയിടത്തും പ്രശ്‌നം താത്കാലികമായി പരിഹരിച്ചു. ചാമ്രാജ് നഗര്‍ ഓക്‌സിജന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി അടിയന്തര യോഗം ചേര്‍ന്ന മന്ത്രിമാര്‍ ഓക്‌സിജന്‍ വിതരണം സുഗമമാക്കാന്‍ നടപടികള്‍ സ്വീകരിച്ചെന്നും അറിയിച്ചു. ലോക്ഡൗണ്‍ വേണമെന്നുള്ള ആവശ്യവും രാജ്യത്തെ വിവിധ മേഖലകളില്‍ നിന്നും ഉയരുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com