

ഇന്ത്യന്‍ ഓഹരി വിപണി ഇന്നും നിലമെച്ചപ്പെടുത്തി. സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തിലേറെയാണ് ഉയര്‍ന്നത്. 511 പോയ്ന്റ്, 1.37 പോയ്ന്റ് വര്‍ധിച്ച് സെന്‍സെക്‌സ് 37,930ലെത്തി. നിഫ്റ്റി 140 പോയ്ന്റ്, 1.27 ശതമാനം, ഉയര്‍ന്ന് 11,162ലെത്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഇന്ന് വിപണിയിലെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഓഹരി. എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ ബാങ്ക്, മാരുതി, എച്ച് ഡി എഫ് സി ബാങ്ക് എന്നിവയെല്ലാം ഇന്ന് നേട്ടമുണ്ടാക്കി. വോഡഫോണ്‍ ഐഡിയ ഓഹരി വില എട്ട് ശതമാനത്തോളം ഇടിഞ്ഞു.
രാഹുല്‍ ബജാജ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഒഴിയുന്നതായി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചതിനെ തുടര്‍ന്ന് ബജാജ് ഫിനാന്‍സിന്റെ വിലയില്‍ നാല് ശതമാനത്തിലേറെ ഇടിവുണ്ടായി.
ഫാര്‍മ, എഫ് എം സി ജി സെക്ടറുകള്‍ ഒഴികെ മറ്റെല്ലാ സെക്ടര്‍ സൂചികകളും ഇന്ന് ഗ്രീന്‍ സോണിലായിരുന്നു. നിഫ്റ്റി ബാങ്ക് ഇന്‍ഡെക്‌സും നിഫ്റ്റി റിയാല്‍റ്റി ഇന്‍ഡെക്‌സും രണ്ടുശതമാനത്തോളം ഉയര്‍ന്നു.
കോവിഡ് വാക്‌സിനെ സംബന്ധിച്ച പോസിറ്റീവ് വാര്‍ത്തകള്‍ ചൈനീസ് വിപണിയെ ഉയര്‍ത്തി. പിന്നീട് ലാഭമെടുക്കല്‍ വ്യാപകമായി വന്നതോടെ നേട്ടം നിലനിര്‍ത്താനായില്ല. കോവിഡ് വ്യാപനം മൂലം പ്രശ്‌നത്തിലായ സമ്പദ് ഘടനകള്‍ക്കായുള്ള ഉത്തേജക പാക്കേജിന്റെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ധാരണയിലെത്തിയെന്ന സൂചനയെ തുടര്‍ന്ന് യൂറോപ്യന്‍ ഓഹരികളും ഉയര്‍ന്നു.
കോവിഡ് വാക്‌സിന്‍ പരീക്ഷണം വിജയത്തിലേക്കെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് എണ്ണ വിലയിലും വര്‍ധനയുണ്ടായി.
കേരള കമ്പനികളില്‍ ഇന്ന് പത്തോളം ഓഹരികളുടെ വില ഇടിഞ്ഞു. ബാങ്ക് സൂചികകള്‍ ഇന്ന് നേട്ടത്തിലായിരുന്നെങ്കിലും കേരള ബാങ്കുകളില്‍ അത് പ്രതിഫലിച്ചില്ല. സി എസ് ബി ബാങ്ക് ഓഹരിവില 0.69 ശതമാനവും ധനലക്ഷ്മി ബാങ്ക് ഓഹരി വില 1.28ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക് 0.80 ശതമാനവും ഇടിവ് രേഖപ്പെടുത്തി. അതേസമയം ഫെഡറല്‍ ബാങ്ക് ഓഹരി വില 1.49 ശതമാനം വര്‍ധിച്ചു 54.45 രൂപയായി. എന്‍ ബി എഫ് സി കളില്‍ മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയെങ്കില്‍ മണപ്പുറം, മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ നേരിയ നേട്ടമുണ്ടാക്കി. 4.94 ശതമാനം നേട്ടമുണ്ടാക്കിയ ഈസ്‌റ്റേണ്‍ ട്രെഡ്‌സ് ഓഹരികളാണ് ശതമാന കണക്കില്‍ ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. എഫ് എ സി ടി, വി ഗാര്‍ഡ് എന്നീ ഓഹരികള്‍ ഇന്ന് രണ്ടു ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine