തിരിച്ചു വരവ് നടത്തി ഓഹരി വിപണി ; സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഗംഭീര തിരിച്ചു വരവ് നടത്തി ഇന്ന് ഓഹരി സൂചിക നേട്ടത്തില്‍ ക്ലോസ് ചെയ്തു. എല്ലാ സൂചികകളിലും ഉണര്‍വ് പ്രകടമായ ദിനമായിരുന്നു ഇന്ന്. തുടക്കത്തില്‍ 1200 പോയ്ന്റ് താഴ്ന്നുപോയ സെന്‍സെക്‌സ് ദിനാന്ത്യത്തില്‍ 242.52 പോയ്ന്റ് നേട്ടത്തിലേക്ക് കുതിക്കുന്നതിനാണ് വിപണി ഇന്ന് സാക്ഷ്യം വഹിച്ചത്. 0.72 ശതമാനം ഉയര്‍ച്ചയാണിത്.

സെന്‍സെക്‌സ് 33,780.89 പോയ്ന്റിലും നിഫ്റ്റി 70.90 പോയ്ന്റ് ഉയര്‍ന്ന് (0.72 ശതമാനം) 9972.90 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക് സൂചികയില്‍ 129.40 പോയ്ന്റ് ഉയര്‍ന്ന് (0.63 ശതമാനം) 20654.55 പോയ്ന്റിലെത്തി. ബിഎസ്ഇ മിഡ്കാപ് സൂചികയില്‍ 0.96 ശതമാനം ഉയര്‍ച്ച ഇന്ന് രേഖപ്പെടുത്തി. 119.57 പോയ്ന്റ് ഉയര്‍ന്ന് 12600.15 പോയ്ന്റിലാണ് ഇന്ന് ക്ലോസ് ചെയ്തത്.

യൂറോപ്യന്‍ വിപണിയിലുണ്ടായ മുന്നേറ്റമാണ് ഒരു പരിധി വരെ ഇന്ത്യന്‍ ഓഹരി വിപണിയേയും മുന്നോട്ട് നയിച്ചത്. അതേസമയം രാജ്യത്ത് കൊറോണ വ്യാപനം വര്‍ധിച്ചു വരുന്നതിന്റെ ആശങ്ക വിപണിയിലുണ്ട്. വരും നാളുകളില്‍ വിപണിയെ സ്വാധീനിക്കാന്‍ ഇതിനാകും.

സെന്‍സെക്‌സില്‍ നേട്ടമുണ്ടാക്കിയ പ്രധാന കമ്പനികളില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ്, ഹീറോ മോട്ടോ എന്നിവ ഉള്‍പ്പെടുന്നു. ഒഎന്‍ജിസി, ടെക് എം, പവര്‍ ഗ്രിഡ് തുടങ്ങിയ ഓഹരികളുടെ വിലിയിടിയുകയും ചെയ്തു.

ഇന്ന് കേരള കമ്പനികളുടേത് സമ്മിശ്ര പ്രകടനമായിരുന്നു. 13 കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 14 കമ്പനികളുടെ ഓഹരി വിലയിടിഞ്ഞു. നേട്ടമുണ്ടാക്കിയ കമ്പനികളില്‍ വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് ആണ് ശതമാനക്കണക്കില്‍ മുന്നില്‍. 6.13 ശതമാനം നേട്ടമുണ്ടാക്കി. 3.75 രൂപ വര്‍ധിച്ച് 64.90 രൂപയിലെത്തി. ഈസ്റ്റേണ്‍ ട്രെഡ്‌സിന്റെ ഓഹരി വില ഒരു രൂപ വര്‍ധിച്ച് (4.96 ശതമാനം) 21.15 രൂപയിലും പാറ്റ്‌സ്പിന്‍ ഇന്ത്യയുടേത് 23 പൈസ വര്‍ധിച്ച് (4.83 ശതമാനം) 4.99 രൂപയിലും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റേത് 8.05 രൂപ വര്‍ധിച്ച് (3.05 ശതമാനം)272 രൂപയിലുമെത്തി.

മുത്തൂറ്റ് ഫിനാന്‍സ് (1.97 ശതമാനം), ഫെഡറല്‍ ബാങ്ക് (1.88 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.75 ശതമാനം), എവിറ്റി (1.49 ശതമാനം), ധനലക്ഷ്മി ബാങ്ക് (1.45 ശതമാനം) , കേരള ആയുര്‍വേദ (1.38 ശതമാനം), അപ്പോളോ ടയേഴ്‌സ് (1.33 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (1.23 ശതമാനം), കിറ്റെക്‌സ് (1.04 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള ഓഹരികള്‍.

നേട്ടമുണ്ടാക്കാനാകാതെ പോയ കമ്പനികളില്‍ ശതമാനക്കണക്കില്‍ ഇന്‍ഡിട്രേഡാണ് മുന്നിലുള്ളത്. ഓഹരിവില 1.20 രൂപ ഇടിഞ്ഞ് (4.94 ശതമാനം) 23.10 രൂപയായി. നിറ്റ ജലാറ്റിന്റെ ഓഹരി വില 4.45 രൂപ ഇടിഞ്ഞ് (3.89 ശതമാനം) 110.05 രൂപയും എഫ്എസിടിയുടേത് 1.75 രൂപ ഇടിഞ്ഞ് (3.80 ശതമാനം) 44.25 രൂപയും കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റുട്ടൈലിന്റേത് 3.45 രൂപ ഇടിഞ്ഞ് (2.84 ശതമാനം) 118 രൂപയുമായി.

റബ്ഫില ഇന്റര്‍നാഷണല്‍ (1.96 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.75 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.55 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (1.52 ശതമാനം), കെഎസ്ഇ (1.42 ശതമാനം), ഹാരിസണ്‍സ് മലയാളം (0.72), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.65 ശതമാനം), ആസ്റ്റര്‍ ഡി എം (0.54 ശതമാനം), സിഎസ്ബി ബാങ്ക് (0.11 ശതമാനം), മണപ്പുറം ഫിനാന്‍സ് (0.10 ശതമാനം) എന്നിവയാണ് വിലയിടിഞ്ഞ മറ്റു കേരള ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it