

വേനൽക്കാലത്ത് ഇന്ത്യയിലെ എയർ കണ്ടീഷണർ (എസി) നിർമ്മാണ മേഖല വലിയൊരു പ്രതിസന്ധി നേരിടുകയാണ്. എൽപിജി (Liquefied Petroleum Gas) വിതരണത്തിലുണ്ടായ കുറവ് നിർമ്മാണ പ്രക്രിയയെ സാരമായി തടസപ്പെടുത്തുന്നു. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വിതരണ ശൃംഖലയിലെ തടസങ്ങളും കാരണം ഗാർഹിക ആവശ്യങ്ങൾക്ക് സർക്കാർ മുൻഗണന നൽകുന്നതാണ് വ്യാവസായിക ആവശ്യങ്ങൾക്കുള്ള എൽപിജി കുറയാൻ കാരണം.
എസി യൂണിറ്റുകൾ നിർമ്മിക്കുന്നതിലെ സുപ്രധാന ഘട്ടമായ 'ഹീറ്റ് എക്സ്ചേഞ്ചർ ബ്രേസിംഗിന്' (Heat exchanger brazing) എൽപിജി അത്യാവശ്യമാണ്. ഈ പ്രതിസന്ധി മറികടക്കാൻ പല കമ്പനികളും 'ഓക്സി-അസറ്റിലിൻ' (Oxy-acetylene) എന്ന ഇന്ധനത്തിലേക്ക് മാറുന്നുണ്ടെങ്കിലും ഇത് ഉൽപാദനച്ചെലവ് ഗണ്യമായി വർദ്ധിപ്പിക്കുന്നു. ഇതിന് ആവശ്യമായ ലൈംസ്റ്റോണിന്റെ 94 ശതമാനവും മിഡിൽ ഈസ്റ്റിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനാൽ അന്താരാഷ്ട്ര വ്യാപാരത്തിലെ മാറ്റങ്ങൾ ഈ മേഖലയെ വീണ്ടും അപകടത്തിലാക്കുന്നു.
വർദ്ധിച്ചുവരുന്ന ചെലവുകൾ നേരിടാൻ കമ്പനികൾ എസികളുടെ വിലയിൽ 5 മുതൽ 10 ശതമാനം വരെ വർദ്ധനവ് വരുത്തിയിട്ടുണ്ട്. എൽജി ഇലക്ട്രോണിക്സ് ഇതിനകം 10 ശതമാനം വില വർദ്ധിപ്പിച്ചു. ഇതിനുപുറമെ, രൂപയുടെ മൂല്യത്തകർച്ചയും പുതിയ സ്റ്റാർ റേറ്റിംഗ് ചട്ടങ്ങളും കമ്പനികളുടെ സാമ്പത്തിക ഭാരം കൂട്ടുന്നു. മൊത്തത്തിൽ 8 മുതൽ 14 ശതമാനം വരെ വില വർദ്ധനവ് ആവശ്യമാണെന്നാണ് വെൽത്ത് മാനേജ്മെന്‍റ് സ്ഥാപനമായ നുവാമയുടെ (Nuvama) റിപ്പോർട്ട് വ്യക്തമാക്കുന്നത്.
AC prices may rise this summer as LPG shortages and higher production costs strain the industry.
Read DhanamOnline in English
Subscribe to Dhanam Magazine