'ബാഡ് ബാങ്ക്': ആദ്യത്തെ ചുവടു വച്ച് ഐ.ബി.എ

'ബാഡ് ബാങ്ക്': ആദ്യത്തെ ചുവടു വച്ച് ഐ.ബി.എ
Published on

'ബാഡ് ബാങ്ക്്' യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും നിവേദനം നല്‍കി. പൊതുമേഖലാ ബാങ്കുകളിലെ 70000-75000 രൂപയുടെ കിട്ടാക്കടം ഈടാക്കുന്നതിനുദ്ദേശിച്ചുള്ള പുതിയ കമ്പനി സംവിധാനമാണ് ഇതിനു പിന്നിലുള്ളതെന്നും ബാഡ് ബാങ്ക്് സ്ഥാപിക്കുന്നതിനുള്ള 10000 കോടി രൂപയുടെ മൂലധനം സര്‍ക്കാരില്‍ നിന്നു ലഭ്യമാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും ഐ.ബി.എ പ്രതിനിധികള്‍ പറഞ്ഞു.

അടിസ്ഥാനപരമായി ബാങ്കിംഗ് വ്യവസായത്തിലെ നിഷ്‌ക്രിയ ആസ്തികള്‍ കിഴിവുള്ള വിലയ്ക്ക് വാങ്ങി ഒരു 'ടേണ്‍റൗണ്ട് പ്ലാന്‍' രൂപപ്പെടുത്തി വാങ്ങുന്നവരെ കണ്ടെത്താന്‍ ശ്രമിക്കുന്നതിനുള്ള സ്ഥാപനമാണ് ബാഡ് ബാങ്ക്. ഒരു സാധാരണ അസറ്റ് പുനര്‍നിര്‍മാണ കമ്പനിയില്‍ നിന്ന് വളരെ വ്യത്യസ്തമല്ല ഇത്. മുതിര്‍ന്ന ബാങ്കര്‍മാരുടെ അഭിപ്രായത്തില്‍ നിര്‍ദ്ദിഷ്ട  ബാഡ് ബാങ്കിന്റെ രൂപത്തെക്കുറിച്ചും മൂലധന ഘടനയെക്കുറിച്ചും ഇപ്പോഴും വ്യക്തതയില്ല.

ഘടന പ്രാവര്‍ത്തികമാക്കുന്നതിന് സര്‍ക്കാര്‍ പ്രാരംഭ മൂലധനം സംഭാവന ചെയ്യുമെന്നും പിന്നീട് ബാങ്കുകള്‍ പുറത്തുനിന്നുള്ള നിക്ഷേപകര്‍ക്കൊപ്പം പണം സ്വരൂപിക്കുമെന്നും പദ്ധതിയില്‍ പറയുന്നു. പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കട പ്രശ്‌ന പരിഹാരത്തിനായി 'പ്രോജക്ട് ശശക്ത്' എന്ന പേരില്‍ 2018-ല്‍ സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു.അതിലുണ്ടായിരുന്ന 5 നിര്‍ദ്ദേശങ്ങളില്‍ ഒന്നായ അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ മറ്റൊരു രൂപമാണ് ബാഡ് ബാങ്ക്.

അന്ന് സര്‍ക്കാര്‍ ഇതിനെ 'ബാഡ് ബാങ്ക്്' എന്ന് വിളിച്ചിരുന്നില്ല.ഈ പുതിയ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്‍സോള്‍വെന്‍സി ആന്‍ഡ് പാപ്പരത്വ കോഡ് (ഐബിസി) പ്രക്രിയയും ഐബിസി നിയമങ്ങളുമായി പൊരുത്തപ്പെടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, പിഎസ്ബി പുസ്തകങ്ങളില്‍ നിന്നും മോശം ആസ്തികള്‍ ഒരു പുതിയ സംവിധാനത്തിലേക്ക് കൊണ്ടുപോകുന്നത് എളുപ്പമാണെങ്കിലും 'ടേണ്‍റൗണ്ട് പ്ലാന്‍' വഴി വാങ്ങുന്നവരെ കണ്ടെത്തുന്നതിന്റെയും വില്‍ക്കുന്നതിന്റെയും പ്രായോഗികത സംശയിക്കപ്പെടുന്നതായി ബാങ്കിംഗ് രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

ബാങ്കുകളുടെ മൊത്തം മൊത്തം എന്‍പിഎ 2019 ഡിസംബര്‍ വരെ 7,97,505 കോടി രൂപയായിരുന്നു.ഇപ്പോള്‍ മൊറട്ടോറിയത്തിന് കീഴിലുള്ള ബാങ്ക് വായ്പകളുടെ നല്ലൊരു ഭാഗം ഈ ഗണത്തിലേക്കു വരുമെന്ന ആശങ്കയും ബാങ്കുകള്‍ക്കുണ്ട്. കോവിഡ് അനന്തര സമ്പദ്വ്യവസ്ഥയില്‍ മോശം ആസ്തികള്‍ വാങ്ങുന്നവരെ കണ്ടെത്തുന്നത് കൂടുതല്‍ കഠിനമായിരിക്കും. പ്രശ്നം വലുതാക്കാന്‍ ഇടയാക്കുമോ പുതിയ പദ്ധതി എന്ന സന്ദേഹവും ഉയരുന്നുണ്ടെന്ന് ബാങ്കിംഗ് മേഖലയിലുള്ളവര്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com