ഇ-മാലിന്യ പുനരുത്പാദനം: ₹4,000 കോടി നിക്ഷേപിക്കാന്‍ ഹിന്‍ഡാല്‍കോ

₹2,000 കോടി നിക്ഷേപിക്കുന്നത് വന്ദേ ഭാരത് ട്രെയിനുകള്‍ക്കായി ഇന്ത്യന്‍ റെയില്‍വേയുമായി ചേര്‍ന്ന്
image: @HindalcoIndustries/fb
image: @HindalcoIndustries/fb
Published on

ഇന്ത്യയിലെ ആദ്യത്തെ ചെമ്പ്, ഇ-മാലിന്യം (ഇലക്ട്രോണിക് മാലിന്യം) റീസൈക്ലിംഗ് സൗകര്യത്തിനായി 2,000 കോടി രൂപ നിക്ഷേപിക്കാന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനിയായ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്. വന്ദേ ഭാരത് ട്രെയിനുകള്‍ക്കായി ഇന്ത്യന്‍ റെയില്‍വേയുമായി ചേര്‍ന്ന് 2,000 കോടി രൂപ കൂടി നിക്ഷേപിക്കാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.

വെല്ലുവിളിയായി ഇ-മാലിന്യം

ഇ-മാലിന്യം ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ചെമ്പ് റീസൈക്ലിംഗ് സൗകര്യത്തിലേക്കുള്ള നിക്ഷേപം സഹായിക്കുമെന്ന് ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള പറഞ്ഞു. നിലവില്‍ രാജ്യത്തിനകത്ത് ഇത്തരം ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിനും ശുദ്ധീകരിക്കുന്നതിനുമുള്ള സാങ്കേതികവിദ്യകളുടെ അഭാവം മൂലം ഇ-മാലിന്യം വലിയ തോതില്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇതിന് മാറ്റം വരുത്തും.

റെയില്‍വേ പദ്ധതി

ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനുകള്‍ക്കായി റെയില്‍വേയുമായും പാസഞ്ചര്‍ കോച്ച് നിര്‍മ്മാണ സംവിധാനമായും കമ്പനി കൈകോര്‍ത്തിട്ടുണ്ട്. ചരക്കുഗതാഗത ശേഷി ഇരട്ടിയാക്കുന്നതിനൊപ്പം കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുക എന്നതാണ് ഇന്ത്യന്‍ റെയില്‍വേയുടെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള സാങ്കേതിക പിന്തുണയാണ് ഹിന്‍ഡാല്‍കോ നല്‍കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com