5 വർഷത്തിനുള്ളിൽ 100 വിമാനങ്ങൾ ലക്ഷ്യമിട്ട് ജെറ്റ് എയർവേസ്!

കടക്കെണിയിൽ പെട്ട് ചിറകുകൾ അറ്റ ജെറ്റ് എയർവേസ് വീണ്ടും ചിറകുകൾ വിടർത്തുന്നു. 2022 ആദ്യ പാദത്തിൽ ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് യാത്ര നടത്തിയാണ് ജെറ്റ് എയർ വേസിന്റെ തിരിച്ചു വരവ്.

ജെറ്റ്എയർവേസിന്റെ ആസ്ഥാനം ഡൽഹി ആയിരിക്കുമെന്നും അഞ്ചു് വർഷത്തിനുള്ളിൽ നൂറിലധികം വിമാനങ്ങൾ സ്വന്തമായി ഉണ്ടാകുമെന്നും ജെറ്റിനെ ഏറ്റെടുത്ത ജലാൻ കാൽറോക്ക് കൺസോർഷ്യം വ്യക്തമാക്കി.
നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (NCLT), എയർലൈനിനെ പുനരുജ്ജീവിപ്പിക്കാനുള്ള കൽറോക്ക്-ജലൻ പദ്ധതി അംഗീകരിച്ചിരുന്നു.
2019 ഏപ്രിലിൽ ആണ് ജെറ്റ് പ്രവർത്തനം നിർത്തിയത്.പ്രവർത്തനം നിർത്തി രണ്ട് വർഷത്തിന് ശേഷം ഒരു കമ്പനി വീണ്ടും സജീവമാകുന്നത് വ്യോമയാന ചരിത്രത്തിൽ ആദ്യമാണ്.
കൺസോർഷ്യം ഇപ്പോൾ 150 ജീവനക്കാരെ നിയമിക്കുകയും വിമാനം പാട്ടത്തിനു കൊടുക്കുന്നവരുമായി ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട് . എയർലൈനിന്റെ പുനരാരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്, വിമാനത്താവളങ്ങളിലെ
പാർക്കിംഗ് സൗകര്യങ്ങൾ, സമയക്രമങ്ങൾ എന്നിവയ്ക്കായി വിമാനത്താവളങ്ങളുമായി കൽറോക്ക്-ജലൻ കൺസോർഷ്യം ചർച്ചകൾ നടത്തുന്നുണ്ട്. പുനർ ജീവന ഉത്തരവിൽ പറഞ്ഞിരിക്കുന്ന 90 ദിവസത്തെ കാലാവധി ഈ മാസം അവസാനിക്കുന്നതിനാൽ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നതിന് കൽറോക്ക്-ജലൻ കൺസോർഷ്യം ദേശീയ കമ്പനി നിയമ ട്രിബ്യൂണലിൽ നിന്ന് അധിക സമയം തേടേണ്ടിവരും.
നേരത്തെ മുംബൈയിൽ ആയിരുന്നു ജെറ്റിന്റെ ഓഫീസ്.ജീവനക്കാരുടെ ട്രയിനിങ്ങിനായി ഈ ഓഫീസ് ഇനി ഉപയോഗിക്കും.ജെറ്റിന്റെ ഇപ്പോഴത്തെ കട ബാധ്യത 15,525കോടി രൂപയാണ്.കടങ്ങൾ വരും മാസങ്ങളിൽ വീട്ടുമെന്ന് ജലാൻ കാൽറോക്ക് കൺസോർഷ്യം വ്യക്തമാക്കുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it