ടെലികോമില്‍ മുകേഷ് അംബാനിയുടെ മാസ്റ്റര്‍സ്‌ട്രോക്ക്, ബി.എസ്.എന്‍.എല്ലുമായി കൈകോര്‍ത്ത്‌ റിലയന്‍സ് ജിയോ

കവറേജ് ദുര്‍ബലമായ പ്രദേശങ്ങളില്‍ ജിയോ ഉപയോക്താക്കള്‍ക്ക് നെറ്റ്വര്‍ക്ക് ആക്‌സസ് നല്‍കുകയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം
ടെലികോമില്‍ മുകേഷ് അംബാനിയുടെ മാസ്റ്റര്‍സ്‌ട്രോക്ക്,  ബി.എസ്.എന്‍.എല്ലുമായി കൈകോര്‍ത്ത്‌ റിലയന്‍സ് ജിയോ
Published on

ടെലികോം രംഗത്ത്, എയര്‍ടെല്ലിനെയും വോഡഫോണിനെയും അമ്പരപ്പിക്കാന്‍ സര്‍ക്കാര്‍ കമ്പനിയായ ബി.എസ്.എന്‍.എല്ലുമായി കൈകോര്‍ത്തിരിക്കുകയാണ് റിലയന്‍സ് ജിയോ. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും ഉപഭോക്താക്കള്‍ക്കായി രണ്ട് പുതിയ ഇന്‍ട്രാ-സര്‍ക്കിള്‍ റോമിംഗ് (ഐസിആര്‍) റീചാര്‍ജ് പ്ലാനുകളാണ് ബിഎസ്എന്‍എല്ലുമായി സഹകരിച്ച് പുറത്തിറക്കിയത്. കവറേജ് ദുര്‍ബലമായ പ്രദേശങ്ങളില്‍ ജിയോ ഉപയോക്താക്കള്‍ക്ക് നെറ്റ്വര്‍ക്ക് ആക്സസ് നല്‍കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.

ഗ്രാമപ്രദേശങ്ങളിലോ വിദൂര പ്രദേശങ്ങളിലോ, ജിയോ ഉപയോക്താക്കള്‍ക്ക് ബിഎസ്എന്‍എല്ലിന്റെ നെറ്റ്വര്‍ക്കിലേക്ക് കണക്റ്റുചെയ്യാന്‍ കഴിയും. തിരഞ്ഞെടുത്ത പ്രീപെയ്ഡ് റീചാര്‍ജുകളില്‍ ബിഎസ്എന്‍എല്‍ സേവനം ലഭ്യമാകുമെന്ന് ജിയോ അറിയിച്ചു. ഇതോടെ, അതേ പ്രദേശത്തിനുള്ളില്‍ തന്നെ ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കില്‍ വോയ്സ്, ഡാറ്റ, എസ്എംഎസ് സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.

2025 നവംബര്‍ 2 ന്, രാജസ്ഥാനിലെ ഉമേദ് ഗ്രാമത്തിലെ ഒരു 4G സൈറ്റിന്റെ പരിശോധനയെക്കുറിച്ച് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് എക്‌സില്‍ ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. ബി.എസ്.എന്‍.എല്ലും ജിയോയും തമ്മിലുള്ള ICR പരീക്ഷണം അവിടെ വിജയകരമായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നെറ്റ്വര്‍ക്ക് പങ്കിടലിനായുള്ള ഈ സഹകരണം വിദൂര പ്രദേശങ്ങളിലെ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുമെന്നാണ് ജിയോ കരുതുന്നത്.

സര്‍ക്കാര്‍ ഫണ്ടില്‍4 ജി ടവറുകളുമായി എയര്‍ടെല്‍

മുമ്പ് യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ട് (USOF) എന്നറിയപ്പെട്ടിരുന്ന ഡിജിറ്റല്‍ ഇന്ത്യ ഫണ്ടിന് കീഴിലുള്ള സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് ഭാരതി എയര്‍ടെല്‍ 4G ടവറുകള്‍ സ്ഥാപിച്ചു വരികയാണ്.

അരുണാചല്‍ പ്രദേശ്, മേഘാലയ, രാജസ്ഥാന്‍, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിലാണ് ഈ ടവറുകള്‍ സ്ഥാപിച്ചിരിക്കുന്നത്‌. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായി (DoT) സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com