ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍

കോവിഡ് സംബന്ധിച്ച് പുതുക്കിയ ചട്ടങ്ങള്‍ ഏതൊക്കെയാണ്.
ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍
Published on

കോവിഷീല്‍ഡ് രണ്ട് ഡോസ് പൂര്‍ത്തിയാക്കുന്നവരെ ക്വാറന്റീന്‍ ഇല്ലാതെ പ്രവേശിപ്പിക്കാവുന്ന അനുമതി ഇക്കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ട് പുറത്തിറക്കിയത്. എന്നാല്‍ ഇംഗ്ലണ്ടിലേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാര്‍ പാലിച്ചിരിക്കേണ്ട പുതിയ ചട്ടങ്ങളുണ്ട്. ഇംഗ്ലണ്ടില്‍ എത്തുന്നതിന് 14 ദിവസം മുമ്പെങ്കിലും അംഗീകൃത വാക്സിനിന്റെ പൂര്‍ണ്ണമായ കോഴ്‌സ് എടുത്തിരിക്കണമെന്നാണ് നിര്‍ദേശം.

ആസ്ട്രാസെനെക്ക കോവിഷീല്‍ഡ്, അസ്ട്രസെനെക്ക വാക്സെവ്രിയ, മോഡേണ ടകെഡ തുടങ്ങിയ 4 ലിസ്റ്റുചെയ്ത വാക്‌സിനുകളെ അംഗീകൃത വാക്‌സിനുകളായി യോഗ്യത നല്‍കുന്നുവെന്നാണ് 'യുകെയിലെ ഗതാഗത വകുപ്പ് (ഡിഎഫ്ടി), ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പ് (ഡിഎച്ച്എസ്സി) എന്നിവയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

മറ്റ് നിര്‍ദേശങ്ങള്‍ :
  • ഇംഗ്ലണ്ടില്‍ ഇറങ്ങുംമുമ്പ് മൂന്ന് ദിവസം മുമ്പെടുത്ത കോവിഡ് ടെസ്റ്റ് നെഗറ്റീവ് എന്ന സര്‍ട്ടിഫിക്കേറ്റ് ഉണ്ടായിരിക്കണം.
  • ഇംഗ്ലണ്ടില്‍ എത്തിയതിനുശേഷം കോവിഡ് ടെസ്റ്റ് ചെയ്യാനുള്ള ബുക്കിംഗും പേമെന്റും നടത്തണം.
  • പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോം പൂരിപ്പിച്ച് നല്‍കണം.
  • ഇംഗ്ലണ്ടിലെത്തി രണ്ടാം ദിവസത്തിനുമുന്നേ കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണം.
  • സന്ദര്‍ശകര്‍ പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് (പ്ലസ് 14 ദിവസം) കഴിഞ്ഞവരെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ് വേണം. ഒരു ദേശീയ അല്ലെങ്കില്‍ സംസ്ഥാന തലത്തിലുള്ള പൊതുജനാരോഗ്യ സംഘടനയില്‍ നിന്നുള്ള ഒരു രേഖ (ഡിജിറ്റല്‍ അല്ലെങ്കില്‍ പേപ്പര്‍ അധിഷ്ഠിത) മതി.

പേര്, കുടുംബപ്പേര് (കള്‍)

- ജനനത്തീയതി

- വാക്‌സിന്‍ ബ്രാന്‍ഡും നിര്‍മ്മാതാവും

- ഓരോ ഡോസും എടുത്ത തീയതി

- വാക്‌സിനേഷന്‍ അല്ലെങ്കില്‍/അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രാജ്യം അല്ലെങ്കില്‍ പ്രദേശം.

എന്നിവ ഇതില്‍ ഉണ്ടാകണം.

ഈ വിവരങ്ങള്‍ നല്‍കുന്നതിന്റെ അഭാവത്തില്‍, യാത്രക്കാരെ കുത്തിവയ്പ് എടുക്കാത്തവരായി കണക്കാക്കുകയും അവര്‍ 'വാക്്സിനേഷന്‍ എടുക്കാത്തവര്‍ക്കുള്ള 10 ദിവസത്തെ ക്വാറന്റീന്‍ ഉള്‍പ്പെടുന്ന വിവിധ നിയമങ്ങള്‍' പാലിക്കുകയും വേണം. ഇവര്‍ക്ക് ബോര്‍ഡിംഗ് ലഭിക്കാതെയും വന്നേക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com