ലോക്ഡൗണിന് ശേഷം 'റിവെന്‍ജ് ഷോപ്പിംഗ്' ട്രെന്‍ഡ്; കേരളത്തിലും വരുമോ?

എന്താണ് 'റിവെന്‍ജ് ഷോപ്പിംഗ്'? എങ്ങനെ ഇത് ഇന്ത്യയുടെയും കേരളത്തിന്റെയും വിപണിയില്‍ പ്രതിഫലിക്കും? വ്യാപാരികള്‍ക്ക് ഗുണകരമാകുമോ? അറിയാം.
ലോക്ഡൗണിന് ശേഷം  'റിവെന്‍ജ് ഷോപ്പിംഗ്' ട്രെന്‍ഡ്;  കേരളത്തിലും വരുമോ?
Published on

റിവെന്‍ജ് ഷോപ്പിംഗ്, വിചിത്രമായ പേരാണല്ലോ അത് എന്ന് മലയാളികള്‍ക്ക് തോന്നിയേക്കാം. 'പ്രതികാര വാങ്ങലേ'ാ? പ്രതികാരത്തിനായി ആരെങ്കിലും ഷോപ്പിംഗ് നടത്തുമോ എന്നെല്ലാമായിരിക്കും ഇത് കേള്‍ക്കുന്ന ആളുകള്‍ ചിന്തിക്കുക. എന്നാല്‍ ചൈനയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉടലെടുത്ത് ലോകത്തിന്റെ പല ഭാഗത്തേക്കും വായ്പിച്ച ഒരു ഗ്ലോബല്‍ ട്രെന്‍ഡ് നിലനില്‍ക്കുന്നുണ്ട്. ചൈനയിലെ സാംസ്‌കാരിക വിപ്ലവകാലഘട്ടം നാശത്തിന്റെയും ഇരുട്ടിന്റെയും കാലമായിരുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, രാജ്യം ലോകത്തിന്റെ അതിര്‍ത്തികള്‍ അടച്ചു. എന്നാല്‍ പിന്നീട് 1970 കളുടെ അവസാനം രാജ്യം തുറക്കാന്‍ തുടങ്ങി. സാമ്പത്തിക പ്രവര്‍ത്തനം പതുക്കെ ശേഖരിക്കാന്‍ തുടങ്ങിയപ്പോള്‍, ചൈനീസ് ജനതയ്ക്ക് ഒടുവില്‍ വിദേശ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള മാര്‍ഗങ്ങളും തിരഞ്ഞ് പിടിച്ച് ആളുകള്‍ ഷോപ്പിംഗ് നടത്തി.

ഏറെക്കുറെ നമ്മള്‍ ഇത്തരത്തിലൊരു വന്‍ മാറ്റത്തിന്റെ, അടച്ചിരിക്കലിന്റെ കാലഘട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. റീറ്റൈയ്ല്‍ ഷോപ്പിംഗ് എല്ലായ്‌പ്പോഴും ഷോപ്പിംഗ് തെറാപ്പി എന്നും അറിയപ്പെടാറുണ്ട്. പകര്‍ച്ചവ്യാധിക്ക് ശേഷമാണ് ഉപയോക്താക്കള്‍ കോവിഡിനെതിരെ പ്രതികാരം ചെയ്യുന്നതെന്ന് തോന്നുന്നു. മുമ്പ് ചെലവഴിക്കാന്‍ ലഭിക്കാത്ത കാര്യങ്ങള്‍ക്കായി ചെലവഴിക്കുക എന്നത് വിപണിയിലുള്ള പ്രവണതയാണ്. കാരണം 2020ലും ചൈനയില്‍ ഈ ട്രെന്‍ഡ് ദൃശ്യമായി കോവിഡ് ലോക്ഡൗണുകളും കഴിഞ്ഞ് രോഗമുക്തി നേടിയ നാളുകളില്‍ ഹെര്‍മസിലെ ഒരു സ്‌റ്റോറില്‍ 2.8 മില്യണ്‍ ഡോളര്‍ പ്രതിദിന രേഖപ്പെടുത്തിയത് ചര്‍ച്ചയായിരുന്നു. ഇത് ലക്ഷ്വറി ഗുഡ്‌സ് വിഭാഗത്തിലെ സമീപകാല മാറ്റങ്ങളിലൊന്നാണ്. ഇന്ത്യയിലും ഇത് ദൃശ്യമാണ്. ലോക്ഡൗണ്‍ കഴിഞ്ഞുള്ള ലക്ഷ്വറി ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ ഗുഡ്‌സിലേക്കുള്ള പണമൊഴുക്ക്. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ മാത്രമല്ല ദേശീയ ഉല്‍പ്പന്നങ്ങളിലെ ഹൈ എന്‍ഡ് പ്രോഡക്റ്റ്‌സ് ആന്‍ഡ് സര്‍വീവസസിലും കാണാനുണ്ട്. തിയേറ്ററുകള്‍ പോലും രണ്ടാമത് തുറക്കുന്നത് കാത്തിരിക്കുന്നുണ്ട് ഇവിടെ.

ഇവിടെയും 'റിവെന്‍ജ് ഷോപ്പിംഗ്' ?

കേരളത്തിലും ഈ ട്രെന്‍ഡ് ഉണ്ടാകുമോ? ആഴ്ചകളോളം വീട്ടില്‍ സഹകരിച്ച് കഴിഞ്ഞാല്‍, ഉപയോക്താക്കള്‍ കുറച്ച് പണം ചിലവഴിക്കാന്‍ പുറത്തേക്ക് ഇറങ്ങുമോ? അതെ എന്ന് ചില മേഖലകളില്‍ ദൃശ്യമാണ്. പേര് റിവെന്‍ജ് ഷോപ്പിംഗ് എന്നൊക്കെ ആണെങ്കിലും മലയാളികള്‍ക്ക് ആശ്വാസ ഷോപ്പിംഗിന്റെ കാലമായിരിക്കും വരിക. അവശ്യ സാധനങ്ങള്‍ മാത്രം വാങ്ങുകയും ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, ഉപയോക്താക്കള്‍ അവരുടെ സമയം കണ്ടെത്താനുള്ള അവസരങ്ങളും തേടുന്നു.

ടൂറിസം മേഖലയില്‍ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതും ഇത്തരത്തിലാണ്. കാരണം കേരളത്തില്‍ മൂന്നാര്‍, ആലപ്പുഴ, കുമരകം, വയനാട് പോലുള്ള ടൂറിസം കേന്ദ്രങ്ങളില്‍ ഇപ്പോള്‍ തന്നെ ബുക്കിംഗുകള്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. വാക്‌സിന്‍ കൂടുതല്‍ പേരിലേക്ക് എത്തിത്തുടങ്ങുന്നതും ലോക്ഡൗണുകളുടെ കാഠിന്യം കുറയുന്നതും ഇതിന് ഗുണകരമാകുന്നു. ഇത് ആളുകള്‍ വളരെക്കാലമായി ചെലവഴിക്കാതിരുന്ന വിവിധ മേഖലകളിലേക്കായി കൂടുതലായി പണം മുടക്കാനുള്ള പ്രവണത ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മരുന്ന്, വീട്ടു സാധനങ്ങള്‍ എന്നിവയില്‍ മാത്രമൊതുങ്ങിയ ചെലവുകള്‍ ലൈഫ്‌സ്റ്റൈല്‍ ഗുഡ്‌സിലേക്ക് വ്യാപിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലോക്ഡൗണ്‍ കഴിഞ്ഞ് !

കൊച്ചിയില്‍ കടവന്ത്ര, വൈറ്റില, ഇടപ്പള്ളി എന്നിവിടങ്ങളില്‍ ബ്യൂട്ടി സലൂണ്‍ നടത്തുന്ന സംരംഭക പറയുന്നത് വാട്‌സാപ്പ് പ്രീ ബുക്കിംഗിലൂടെ സ്പായും ഫേഷ്യലും മറ്റ് തെറാപ്പികളും പ്രീ ബുക്കിംഗ് ചെയ്തിരിക്കുന്നവര്‍ ആയിരം അടുത്തെന്നാണ്. വൈകാരികമായി കണക്കാക്കാനും കഴിയുമിതെന്നാണ് ഈ സംരംഭക പറയുന്നത്. ആളുകള്‍ ഈ മേഖലയിലേക്ക് ചെലവഴിക്കാതിരുന്ന തുകയും സമയവും തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ഇതിലൂടെ വ്യക്തമാണ്.

ലക്ഷ്വറി വാഹനങ്ങളിലേക്ക് ആവശ്യക്കാര്‍ മെല്ലെ എത്തിത്തുടങ്ങിയിട്ടുണ്ട്. ഷോപ്പിംഗ് മാളുകളില്‍ സ്റ്റോറുകള്‍ക്കായി അന്വേഷണങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. ജ്വല്ലറികള്‍ വിവാഹ ആവശ്യക്കാര്‍ക്കായി പ്രീബുക്കിംഗ് തുറന്നിട്ടുങ്കെലും വിവാഹാവശ്യത്തിനല്ലാതെയുള്ള വിഭാഗം ഉപഭോക്താക്കളും വലിയ പര്‍ച്ചേസുകള്‍ക്കായി ബുക്കിംഗ് നടത്തുന്നുണ്ട്.

വണ്ടര്‍ലാ ഹോളിഡേയ്‌സ് ആന്‍ഡ് റിസോര്‍ട്‌സ് കഴിഞ്ഞ ദിവസമാണ് തങ്ങളുടെ പ്രീബുക്കിംഗ് ഓഫര്‍ ക്ലോസ് ചെയ്തത്. പ്രീ ബുക്കിംഗ് വഴി വിലക്കുറവില്‍ അമ്യൂസിമെന്റ് പാര്‍ക് & റിസോര്‍ട്ട് ടിക്കറ്റ് വാങ്ങാനും പിന്നീട് ഉപയോഗിക്കാനും കഴിയുന്നതായിരുന്നു പദ്ധതി. ഇതിനും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ലോക്ഡൗണും കോവിഡ് പ്രതിസന്ധിയും മാറിത്തുടങ്ങിയാല്‍ പാര്‍ക്കുകളിലേക്കും റിസോര്‍ട്ടുകളിലേക്കുമെത്താന്‍ കാത്തിരിക്കുന്ന ആളുകള്‍ നിരവധിയാണ്.

അതേസമയം ചെലവ് ചുരുക്കാന്‍ അറിയാത്ത മലയാളി ഈ രണ്ട് കോവിഡ് തംരംഗം കൊണ്ട് അത്തരത്തിലൊരു സാമ്പത്തിക ആസൂത്രണത്തില്‍ എത്തിയിട്ടുണ്ടെന്ന് ഓഹരിവിപണിയിലെ പുത്തന്‍ നിക്ഷേപകരുടെ വര്‍ധിച്ചുവരുന്ന എണ്ണവും വിവിധ സമ്പാദ്യ പദ്ധതികളിലേക്ക് ആകൃഷ്ടരാകുന്നവരുടെ എണ്ണവും ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഇവിടെ വ്യക്തമാകുന്നത് റിവെന്‍ജ് ബയിംഗ് അല്ലെങ്കില്‍ ഷോപ്പിംഗ് എന്നതിനപ്പുറം സാമ്പത്തിക ആസൂത്രണത്തിലൂടെ മിച്ചം പിടിക്കാന്‍ തുടങ്ങി എന്നത് കൂടെയാകാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com