ടാറ്റാ ഒരു പുലിയാണ്! കമ്പനിയുടെ ചരിത്രവും അറിയാക്കഥകളും വായിക്കാം

ഫാക്ട് ഹൈസ്‌കൂളില്‍ നിന്നും മൂന്നാറിലേക്ക് ഞങ്ങളെ കൊണ്ട് അന്ന് ടൂര്‍ പോയത് ഹെഡ് മാസ്റ്റര്‍ ഗ്രിഗറി സാറിന്റെ നേതൃത്വത്തില്‍ ആയിരുന്നു. മൂന്നാറിലെ കണ്ണന്‍ ദേവന്‍ ഫാക്ടറിയിലേക്കായിരുന്നു ആദ്യം പോയത്. സാറിന്റെ ഒരു ബന്ധു അവിടെ മാനേജര്‍ ആണ്. അദ്ദഹം അന്ന് ലീവെടുത്ത് ഞങ്ങളെ ഒരു ഗൈഡിനെ പോലെ അവിടെ എല്ലാം വിശദമായി കാണിച്ചു തന്നു. എല്ലാവരും ഓരോ പാക്കറ്റ് തെയി ലയും വാങ്ങിയാണ് അന്ന് മടങ്ങിയത്. ടാറ്റായുടെ ചായ ആണ് കണ്ണന് ദേവന്‍ എന്ന് മനസിലാക്കിയത് അന്നായിരുന്നു.

എന്റെ അപ്പുപ്പനും പിന്നെ അമ്മാവനും എറണാകുളത്ത് ടാറ്റാ കമ്പനിയില്‍ ആയിരുന്നു ജോലി. അതിനാല്‍ തന്നെ വീട്ടില്‍ കുളിക്കാനും അലക്കാനും ഉള്ള സോപ്പും ഹെയറോയിലും ഒക്കെ ടാറ്റായു ടെ ആണ് പതിവായി വാങ്ങിയിരുന്നത്. ആദ്യമായി ഒരു കളര്‍ ടിവി വാങ്ങിയതും ടാറ്റായുടെ ബ്‌ളൂ ഡൈമണ്ടായിരുന്നു. ഉപ്പ് തൊട്ട് എയ്‌റോ പ്ലെയിന്‍ വരെ ടാറ്റയ്ക്കുണ്ടായിരുന്നു. എയര്‍ ഫോഴ്സ്സില്‍ ചേര്‍ന്ന് ബാംഗ്ലൂര്‍ എത്തിയപ്പോഴാണ് പല സൈനിക വാഹനങ്ങളും ടാറ്റായുടെ നിര്‍മിതിയാണ് എന്ന് മനസിക്കിയത്.
വര്‍ഷങ്ങള്‍ക്കു ശേഷം ഒരു അന്താരാഷ്ട്ര ജ്യോതിഷ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ജംഷഡ്പൂരില്‍ പോയത്. അവിടെ ടാറ്റാ സ്റ്റീല്‍ പ്ലാന്റിന് മുന്നില്‍ ഒരു സായിപ്പ് ഒരു ഉരുക്ക് കഷണം കടിച്ചു നില്‍ക്കുന്ന പ്രതിമയുണ്ട്. ഇന്ത്യന്‍ വ്യവസായത്തിന്റെ പിതാവായ ജംഷഡ്ജിയുടെ വാശിയുടെയും സ്ഥിരോല്‍സാഹസത്തിന്റെയും രാജ്യ സ്‌നേഹത്തിന്റെയും കൂടി പ്രതീകമാണ് ആ പ്രതിമ.
ഒരിക്കല്‍ ഒരു ഉരുക്ക് നിര്‍മാണശാല വില്‍ക്കാന്‍ ഉണ്ട് എന്ന് കേട്ടറിഞ്ഞ ജംഷഡ്ജി ടാറ്റ ലണ്ടനില്‍ അത് വാങ്ങിക്കാന്‍ ആയി ചെന്നു. എന്നാല്‍ അന്ന് ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുന്ന കാലമായിരുന്നു. അഹങ്കാരത്തോടെ സായിപ്പ് പറഞ്ഞത് ഒരു ഇന്ത്യക്കാരന്‍ ഉരുക്ക് ഉണ്ടാക്കിയാല്‍ കരിമ്പ് പോലെ ഞാനത് ചവച്ച് തുപ്പും എന്നായിരുന്നു. പിന്നീട് ഒരു സ്റ്റീല്‍ ഫാക്ടറി ഇന്ത്യയില്‍ തുടങ്ങിയപ്പോള്‍ ആണ് അങ്ങനെ ഒരു പ്രതിമ സ്ഥാപിച്ചത്.
ഇതിലും രോമാഞ്ചം ഉണ്ടാക്കുന്ന മറ്റൊരു പ്രതികാരത്തിന്റെ കഥയും ഉണ്ട്. അന്നൊക്കെ ലണ്ടനിലെ പല ഹോട്ടലുകളിലുടെ മുന്നിലും 'നായയ്ക്കും ഇന്ത്യക്കാരനും പ്രവേശനമില്ല 'എന്ന് ബോര്‍ഡ് തൂക്കി യിരുന്നു. എന്നാല്‍ മുംബെയില്‍ താജ് ഹോട്ടല്‍ നിര്‍മിച്ച് 'നായയ്ക്കും ബ്രിട്ടീഷുകാര്‍ക്കും പ്രവേശനമില്ല 'എന്ന ബോര്‍ഡ് വച്ചു. പിന്നീട് ഉഭയസമ്മത പ്രകാരം രണ്ടു രാജ്യത്തെയും അത്തരം ബോര്‍ഡുകള്‍ നീക്കം ചെയ്തു.
ഇന്ത്യയിലെ ഏറ്റവും വലിയ ധനികരില്‍ ടാറ്റാ എന്നും മുന്‍നിരയിയാണ്. ടാറ്റാ കാറുകള്‍ക്ക് സാങ്കേതിക സഹായം നല്‍കാന്‍ വിസമ്മതിച്ച പല കാര്‍ നിര്‍മാണ ശാലകളും ഇന്ന് ടാറ്റായുടെ സ്വന്തം ആണ്.ലാന്‍ഡ് റോവറും ജാഗ്വാര്‍ കാറും ടാറ്റയുടെ സ്വന്തമായി. ടാറ്റായുടെ വിമാനകമ്പനി എയര്‍ ഇന്ത്യ കേന്ദ്ര സര്‍ക്കാര്‍ പിന്നീട് ഏറ്റെടുത്തു. കാലാനുസൃ തമായി പല പുതിയ സംരംഭങ്ങളും ടാറ്റാ തുടങ്ങി ടാറ്റാ കണ്‍സള്‍ട്ടന്‍സി, ടാറ്റാ മോട്ടോഴ്‌സ് പോലുള്ളവ.എന്നാല്‍ ഒരു കച്ചവടവുംഇന്ത്യയു ടെ ശത്രുരാജ്യമായ പാക്കിസ്ഥാന് വേണ്ടി ചെയ്തില്ല. വലിയ പല ഓഫറുകള്‍ വേണ്ട എന്ന് ഉറച്ചു നിന്നു. ഈയിടെ കോവിഡ് രോഗ ബാധ കേരള ത്തിലെ അധികം ആയപ്പോള്‍ ആയിരത്തഞ്ഞൂറ് കിടക്കകള്‍ ഉള്ള ആശുപത്രി തന്നെ കാസര്‍കോട് നിര്‍മിച്ചു നമുക്ക് നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു.
മുംബെയിലെ ടാറ്റാ ആശുപത്രി ഏറെ പ്രസിദ്ധമാണ്. ടാറ്റയുടെ ഫ്‌ലാറ്റുകള്‍ ഇപ്പോള്‍ എറണാകുളത്തും ലഭ്യമാണ്. പാഴ്‌സി പുരോഹിത പാരമ്പര്യം വിട്ടു വ്യവസായത്തിലേക്ക് ഗുജറാത്തില്‍ നിന്നും അദ്ദേഹം എടുത്തു വച്ച കാല്‍ ഇന്നും മുന്നാട്ട് കൂടുതല്‍ കരുത്തോടെ പുതിയ തലമുറ നയിക്കുമ്പോള്‍ അത് ഏതൊരു ഭാരതീയനും അഭിമാനവും പ്രോല്‍സാഹനവുമാണ്.1868 ല്‍ ആണ് ടാറ്റാ ഗ്രൂപ്പ് സ്ഥാപിച്ചത്. ഇന്ന് നൂറിലധികം കമ്പനികളായി അത് വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു.ടാറ്റയുടെ കാറുകളും ട്രക്കും ബസ്സും ഇന്ന് നമ്മുടെ റോഡുകളില്‍ നിറം സാന്നിധ്യം ആണ്. ലോകം മുഴുവന്‍ നമ്മുടെ ടാറ്റ വികസിക്കുമ്പോള്‍ ഓരോ ഇന്ത്യക്കാരനും അതില്‍ അഭിമാനിക്കാം. ഇനിയും ലോകത്തിന് മാതൃക ആകാവുന്ന പല സല്‍ പ്രവര്‍ത്തികളും ഉള്ളതിനാല്‍ നമുക്ക് ശുഭപ്രതീക്ഷയക്ക് അവസരം ഉണ്ട്.
ആഴ്ചയിലൊരിക്കല്‍ അവധി എട്ടുമണിക്കൂര്‍ ജോലി ഒക്കെ ഇവിടെ ആദ്യമായി നടപ്പിലാക്കിയത് ടാറ്റയാണ്. നാലുപേരടങ്ങുന്ന ഒരു കുടുംബം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നത് കണ്ടപ്പോള്‍ ചെയര്‍മാനായിരുന്ന രത്തന്‍ ടാറ്റയ്ക്ക് ചെറിയ ഒരു കുടുംബം മഴനനയാതെ സഞ്ചരിക്കുന്നതിന് വേണ്ടി ഉള്ള കരുത്താണ് നാനോ കാര്‍.അങ്ങനെ ടാറ്റെയെ കുറിച്ച് പാടിയും പറഞ്ഞും നടക്കാന്‍ നാട്ടില്‍ നല്ല കഥകള്‍ അനേകമുണ്ട്.
P B Rajesh
P B Rajesh  

Related Articles

Next Story

Videos

Share it