ഓഹരി വിഭജനം നാളെ പരിഗണിക്കും, വിപണി ഇടിവിലും നേട്ടമുണ്ടാക്കി ബജാജ് ഫിന്‍സെര്‍വ്

ഒരു മാസത്തിനിടെ ഓഹരിവില 11.4 ശതമാനം അഥവാ 1,320 രൂപയോളം കുതിച്ചുയര്‍ന്ന ബജാജ് ഫിന്‍സെര്‍വ് 12,957 രൂപ (രാവിലെ 10.55ന്) എന്ന നിലയിലാണ് വിപണിയില്‍ വ്യപാരം നടത്തുന്നത്
ഓഹരി വിഭജനം നാളെ പരിഗണിക്കും, വിപണി ഇടിവിലും  നേട്ടമുണ്ടാക്കി ബജാജ് ഫിന്‍സെര്‍വ്
Published on

ഓഹരി വിഭജനത്തിനുള്ള നിര്‍ദേശം നാളെ ഡയറക്ടര്‍ ബോര്‍ഡ് പരിഗണിക്കാനിരിക്കെ ഓഹരി വിപണിയില്‍ മുന്നേറി ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡ് (Bajaj Finserv Ltd). ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും ഇടിവിലേക്ക് വീണപ്പോഴാണ് ബജാജ് ഫിന്‍സെര്‍വ് വ്യാപാരത്തിന്റെ തുടക്കത്തില്‍ നാല് ശതമാനത്തോളം ഉയര്‍ന്നത്.

രാവിലെ 10.50 ന് 2.58 ശതമാനം അഥവാ 330 രൂപ നേട്ടത്തോടെ 12,950 രൂപയിലാണ് ഈ ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരിവില 13,000 ന് മുകളിലെത്തിയിരുന്നു. കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളിലായി 3.12 ശതമാനം ഉയര്‍ന്ന ബജാജ് ഫിന്‍സെര്‍വിന്റെ ഓഹരിവില ഒരുമാസത്തിനിടെ 11.4 ശതമാനം അഥവാ 1,320 രൂപയോളമാണ് കുതിച്ചുയര്‍ന്നത്.

അഞ്ച് രൂപ വീതം മുഖവിലയുള്ള കമ്പനിയുടെ ഓഹരികള്‍ വിഭജനം ചെയ്യുന്നതിനുള്ള നിര്‍ദേശം നാളെയാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തിനായി എടുക്കുന്നത്. ഓഹരിയുടമകള്‍ക്ക് ബോണസ് ഇക്വിറ്റി ഷെയറുകള്‍ നല്‍കാനുള്ള നിര്‍ദേശവും നാളത്തെ യോഗത്തില്‍ പരിഗണിക്കും. ബജാജ് ഫിന്‍സെര്‍വിന്റെ ജൂണ്‍ പാദത്തിലെ വരുമാനവും അതേ ദിവസം തന്നെ പ്രഖ്യാപിക്കും.

മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍, ബജാജ് ഫിന്‍സെര്‍വ് ഏകീകൃത അറ്റാദായത്തില്‍ 37.48 ശതമാനം വര്‍ധനവായിരുന്നു രേഖപ്പെടുത്തിയത്. 1,346 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ അറ്റവരുമാനം 15,387 കോടി രൂപയില്‍ നിന്ന് 22.58 ശതമാനം ഉയര്‍ന്ന് 18,862 കോടി രൂപയായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com