വില റെക്കോഡില്‍; നിക്ഷേപത്തിലും സ്വര്‍ണത്തിന് റെക്കോഡ്

ഇന്ത്യയില്‍ സ്വര്‍ണ നിക്ഷേപ വര്‍ധന മൂല്യം നോക്കിയാല്‍ 60 ശതമാനം
gold biscuits
Canva
Published on

സ്വര്‍ണ നിക്ഷേപത്തില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഉണ്ടായ വര്‍ധന മൂല്യം അനുസരിച്ച് 60 ശതമാനം. വില കണക്കാക്കിയാല്‍ ഒന്നര ലക്ഷം കോടി രൂപ. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം.

വാര്‍ഷിക ഡിമാന്റ് 239 ടണ്‍

നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് 239 ടണ്‍. 2013നു ശേഷം ഏറ്റവും ഉയര്‍ന്ന തോതാണ് ഇത്. 2023ലെ 185 ടണ്ണുമായി താരതമ്യപ്പെടുത്തിയാല്‍ 29 ശതമാനം വര്‍ധനവാണ് ഉണ്ടായത്.

ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇന്ത്യയിലെ സ്വര്‍ണ നിക്ഷേപം 76 ടണ്ണായിരുന്നു. നിക്ഷേപമാക്കാനുള്ള വാര്‍ഷിക ഡിമാന്റ് 239 ടണ്ണില്‍ എത്തിയതോടെ, ലോകത്തെ സ്വര്‍ണ ഡിമാന്റിന്റെ അഞ്ചിലൊന്നും (20 ശതമാനം) ഇന്ത്യയുടേതായി.

എന്താണ് ഡിമാന്റ് കൂടാന്‍ കാരണം?

ജൂലൈയില്‍ തീരുവ കുറച്ചു. ദീപാവലിക്കാലത്ത് സ്വാഭാവികമായും ഡിമാന്റ് കൂടി. അതിവേഗ ഡലിവറി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വാഗ്ദാനം ചെയ്തതും നിക്ഷേപം വര്‍ധിപ്പിച്ചു. ഇതിനേക്കാളേറെ മറ്റൊരു കാര്യമുണ്ട്. മറ്റ് നിക്ഷേപങ്ങളുടെ ആകര്‍ഷണീയത കുറഞ്ഞത്, അമേരിക്കന്‍ സാഹചര്യങ്ങള്‍ എന്നിവ സ്വര്‍ണത്തിന്റെ ഡിമാന്റ് കൂട്ടി. 2025ലും നിക്ഷേപത്തിനുള്ള ഡിമാന്റ് തുടരുമെന്ന് ഗോള്‍ഡ് കൗണ്‍സില്‍ നിരീക്ഷിക്കുന്നു. ഗോള്‍ഡ് ഇ.ടി.എഫ്, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയ ഡിജിറ്റല്‍ രൂപങ്ങളിലും സ്വര്‍ണ നിക്ഷേപം വളരുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com