കേരളത്തില്‍ ഇന്നും സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. വെള്ളിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 36360 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4545 രൂപയാണ് ഇന്നത്തെ നിരക്ക്. ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. 38880 രൂപയാണ് നവംബര്‍ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില. ഒരു കയറ്റത്തിന് ശേഷം ഇക്കഴിഞ്ഞ ദിവസങ്ങളിലായാണ് സ്വര്‍ണവില ഇത്രയും ഇടിയുന്നത്. ഇന്നലെ വരെ പവന് 36, 480 രൂപയായിരുന്നു സ്വര്‍ണ വില.

ഇന്ത്യന്‍ വിപണികളിലും ഇന്ന് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില കുറഞ്ഞു. ആഗോള നിരക്കിലുണ്ടായ ഇടിവിന് ചുവടുപിടിച്ച് കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ സ്വര്‍ണ്ണ നിരക്ക് 10 ഗ്രാമിന് 1,700 രൂപയാണ് കുറഞ്ഞത്. എംസിഎക്സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.03 ശതമാനം ഇടിഞ്ഞ് 48,501 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ 0.5 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 59,570 രൂപയിലുമായി. ആഗോള വിപണിയിലും 0.3 ശതമാനം കുറവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്.

കൊവിഡ് -19 വാക്‌സിന്‍ വികസനത്തില്‍ പുരോഗതിയും ജോ ബൈഡന്റെ വൈറ്റ് ഹൗസിലേക്കുള്ള മാറ്റവും അപകടസാധ്യത വര്‍ധിപ്പിച്ചതിനാല്‍ ഈ ആഴ്ച സ്വര്‍ണ്ണ വില 3 ശതമാനത്തിലധികം ഇടിഞ്ഞ് 1,810.44 ഡോളറിലെത്തി. മറ്റ് വിലയേറിയ ലോഹങ്ങളില്‍ വെള്ളി വില ഇന്ന് ഔണ്‍സിന് 0.9 ശതമാനം ഇടിഞ്ഞ് 23.25 ഡോളറിലും പ്ലാറ്റിനം വില 0.1 ശതമാനം ഇടിഞ്ഞ് 961.18 ഡോളറിലും പല്ലേഡിയം 0.3 ശതമാനം ഉയര്‍ന്ന് 2,391.19 ഡോളറിലും എത്തി. ഗോള്‍ഡ് ഇടിഎഫുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡിജിറ്റല്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ മാറുന്നത് റീറ്റെയ്ല്‍ സ്വര്‍ണാഭരണ വില്‍പ്പന നിരക്കില്‍ പ്രകടമായിട്ടുമുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it