

ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി ഡോളറിന് 95 എന്ന നിലവാരത്തിന് താഴേക്ക് പോയി. തിങ്കളാഴ്ച രൂപയുടെ മൂല്യം 0.3 ശതമാനം ഇടിഞ്ഞ് 95.20 എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിലെത്തി. മാർച്ച് മാസത്തിൽ മാത്രം രൂപയുടെ മൂല്യത്തിൽ 4 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് ഏഴ് വർഷത്തിനിടയിലെ ഏറ്റവും മോശം പ്രതിമാസ പ്രകടനമാണ്.
ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറിന് മുകളിൽ എത്തിയതും, മാർച്ചിൽ 11 ബില്യൺ ഡോളറിലധികം വിദേശ നിക്ഷേപം (FPI) വിപണിയിൽ നിന്ന് പുറത്തേക്ക് പോയതുമാണ് ഈ തകർച്ചയ്ക്ക് പ്രധാന കാരണം. കൂടാതെ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി വർദ്ധിച്ചതും രൂപയ്ക്ക് തിരിച്ചടിയായി.
ക്രൂഡ് ഓയിൽ വില ബാരലിന് 200 ഡോളറിന് മുകളിൽ പോയാൽ മാത്രമേ രൂപ 100 കടക്കാൻ സാധ്യതയുള്ളൂവെന്ന് വിപണി വിദഗ്ധർ വ്യക്തമാക്കുന്നു. നിലവിൽ റിസർവ് ബാങ്കിന്റെ (RBI) ഇടപെടലുകൾ മൂല്യത്തകർച്ചയുടെ ആഘാതം നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ രൂപ 92 മുതൽ 96 വരെയുള്ള പരിധിയിൽ തുടരാനാണ് സാധ്യതയെന്നും, സംഘർഷം നീണ്ടുനിന്നാൽ 97-98 നിലവാരത്തിലേക്ക് എത്തിയേക്കാമെന്നും വിദഗ്ധർ കരുതുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine