അഞ്ച് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനുശേഷം ഇന്ന് ഓഹരി സൂചികകള്‍ നഷ്ടത്തില്‍

അഞ്ച് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനുശേഷം ഇന്ന് ഓഹരി സൂചികകള്‍ നഷ്ടത്തില്‍
Published on

രാവിലെ മുതല്‍ ചാഞ്ചാട്ടത്തിലായിരുന്ന സൂചികകള്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തില്‍. സെന്‍സെക്‌സും നിഫ്റ്റിയും തുടര്‍ച്ചയായ അഞ്ചു ദിവസം നേട്ടം കാണിച്ചെങ്കിലും ഇന്ന് റെഡ് സോണിലേക്ക് വീഴുകയായിരുന്നു. ഓട്ടോ, ഐടി സൂചികകളാണ് ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ടത്. സെന്‍സെക്‌സ് 345.51 പോയ്ന്റ് അഥവാ 0.94 ശതമാനം താഴ്ന്ന് 36329.01 ലും നിഫ്റ്റി 0.87 ശതമാനം താഴ്ന്ന് 93.90 പോയ്ന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ലീവര്‍ തുടങ്ങിയ ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാന്‍സ്, സീ എന്റര്‍ടെയ്ന്‍മെന്റ്, ഏഷ്യന്‍ പെയ്ന്റ്‌സ് തുടങ്ങിയവയാണ് ഇന്ന് കൂടുതല്‍ നഷ്ടമുണ്ടാക്കിയ ഓഹരികള്‍. 1225 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1492 ഓഹരികള്‍ താഴേക്ക് പോയി. 159 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. ബാങ്ക് നിഫ്റ്റി സൂചികകള്‍ 0.19 ശതമാനം നഷ്ടമുണ്ടാക്കി. എസ് & പി ബിഎസ്ഇ മിഡ് കാപ് സൂചികകള്‍ 0.39 ശതമാനവും സ്‌മോള്‍ കാപ് സൂചികകള്‍ 0.43 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ഓട്ടോ, ഐടി സൂചികകള്‍ 2 ശതമാനം ഇടിഞ്ഞു.

ഏഷ്യന്‍ വിപണി സൂചികകള്‍ ഇന്ന് സമ്മിശ്ര പ്രകടനമായിരുന്നു. കോവിഡ് 19 ലോകത്തിന്റെ ചില ഭാഗങ്ങളിലും പുതുതായി പടര്‍ന്നു പിടിക്കുന്നുവെന്ന വാര്‍ത്ത വന്നത് വിപണിയില്‍ പ്രതിഫലിച്ചു. സാമ്പത്തിക രംഗം കരകയറാന്‍ കാലാതാമസമുണ്ടാകുമെന്ന സൂചനയാണ് ഇത് വിപണിക്ക് പകര്‍ന്നു നല്‍കിയത്.

ജപ്പാന്റെ നിക്കീ സൂചിക 0.78 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ ഹോങകോങ് ഹാങ്‌സെങ് സൂചിക 0.589 ശതമാനം ഉയര്‍ച്ച കാണിച്ചു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ 10 കമ്പനികള്‍ മാത്രമാണ് ഇന്ന് ഗ്രീന്‍ സോണില്‍ നിലനിന്നത്. 13.14 ശതമാനം നേട്ടം നല്‍കി ഹാരിസണ്‍സ് മലയാളത്തിന്റെ ഓഹരികളാണ് മുന്നില്‍. കേരള ബാങ്കുകളെയെടുത്താല്‍ ധനലക്ഷ്മി ബാങ്ക് മാത്രമാണ് നേട്ടമുണ്ടാക്കിയത്. ബാങ്കിന്റെ ഓഹരി വില 2.84 ശതമാനം ഉയര്‍ന്ന് 14.13 രൂപയായി. സിഎസ്ബി ബാങ്ക് ഓഹരികള്‍ 3.11 ശതമാനവും ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 2.68 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക്  ഓഹരികള്‍ 0.75 ശതമാനവും താഴേക്കു പോയി. മണപ്പുറം ഫിനാന്‍സ്(3.08 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്(2.76ശതമാനം), മുത്തൂറ്റ് ഫിനാന്‍സ്(1.73) തുടങ്ങിയവയുടെ ഓഹരികളും നഷ്ടത്തിലായിരുന്നു.  

പാറ്റ്‌സ്പിന്‍(4.93 ശതമാനം), റബ്ഫില(4.78 ശതമാനം), വെര്‍ട്ടെക്‌സ്(4.40 ശതമാനം),  ഈസ്‌റ്റേണ്‍ ട്രെഡ്‌സ്(3.90 ശതമാനം), ആസ്റ്റര്‍ ഡിഎം(2.58 ശതമാനം), നിറ്റ ജെലാറ്റിന്‍(2.83 ശതമാനം), വി-ഗാര്‍ഡ്(1.71 ശതമാനം), ഇന്‍ഡിട്രേഡ്(1.20 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് കേരള കമ്പനികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com