ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടമുണ്ടാക്കി ഓഹരി വിപണി


ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടത്തില്‍ ക്ലോസ് ചെയ്ത് ഓഹരി വിപണി. ആഗോള വിപണി ദുര്‍ബലമായ പ്രകടനമാണ് നടത്തിയതെങ്കിലും ഊര്‍ജ, എഫ്എംസിജി, മെറ്റല്‍സ് ഓഹരികളുടെ ബലത്തില്‍ ദേശീയ വിപണി നേട്ടമുണ്ടാക്കി.
സെന്‍സെക്‌സ് 139.13 പോയ്ന്റ് ഉയര്‍ന്ന് 46099.01 പോയ്ന്റിലും നിഫ്റ്റി 35.60 പോയ്ന്റ് ഉയര്‍ന്ന് 13513.90 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1713 ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 1188 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായപ്പോള്‍ 148 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
എന്‍ടിപിസി, ഒഎന്‍ജിസി, ഗെയ്ല്‍, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടമുണ്ടാക്കിയവയാണ്. ഡിവിസ് ലാബ്‌സ്, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സിപ്ല, അദാനി പോര്‍ട്‌സ് എന്നിവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ 15 എണ്ണമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 12 ഓഹരികള്‍ക്ക് വിപണിയില്‍ കാലിടറി. 6.28 ശതമാനം ഉയര്‍ച്ചയോടെ (11.40 രൂപ) അപ്പോളോ ടയേഴ്‌സാണ് നേട്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നില്‍. കിറ്റെക്‌സിന്റെ ഓഹരി വില 4.30 രൂപ (3.85 ശതമാനം) വര്‍ധിച്ച് 115.95 രൂപയിലും കൊച്ചിന്‍ മിനറല്‍സിന്റേത് 4.30 രൂപ വര്‍ധിച്ച് (3.46 ശതമാനം) 128.70 രൂപയിലുമെത്തി.
പാറ്റ്‌സ്പിന്‍ ഇന്ത്യ (2.76 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി) (1.79 ശതമാനം), നിറ്റ ജലാറ്റിന്‍ (1.54 ശതമാനം), കെഎസ്ഇ (1.49 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (1.24 ശതമാനം), കേരള ആയുര്‍വേദ (1.23 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (1.18 ശതമാനം), ഫെഡറല്‍ ബാങ്ക് (1.15 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.47 ശതമാനം), ആസ്റ്റര്‍ ഡി എം (0.44 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.24 ശതമാനം), എവിറ്റി (0.11 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.
ഹാരിസണ്‍സ് മലയാളത്തിന്റെ ഓഹരി വിലയില്‍ 6.26 ശതമാനം ഇടിവ് രേഖപ്പെടുത്തി. 7.90 രൂപ ഇടിഞ്ഞ് 118.30 രൂപയായി.
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (4.25 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (2.16 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.50 ശതമാനം), ധനലക്ഷ്മി ബാങ്ക് (1.37 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (1.16 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.07 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.03 ശതമാനം), മണപ്പുറം ഫിനാന്‍സ് (0.87 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (0.81 ശതമാനം), സിഎസ്ബി ബാങ്ക് (0.75 ശതമാനം), എഫ്എസിടി (0.72 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ മറ്റു കേരള കമ്പനികള്‍.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it