

ഇന്ത്യന്‍ ഓഹരി വിപണി വ്യാഴാഴ്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 484 പോയ്ന്റ് ഉയര്‍ന്ന് 31,863 ലും നിഫ്റ്റി 127 പോയ്ന്റ് നേട്ടത്തില്‍ 9314 ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ് സി സൂചികകള്‍ മിക്കതും നേട്ടത്തിലായിരുന്നു. ബിഎസ് സി മിഡ് കാപ് സൂചികകള്‍ 0.90 ശതമാനവും സ്‌മോള്‍ കാപ് സൂചികകള്‍ 1.35 ശതമാനവും നേട്ടമുണ്ടാക്കിയപ്പോള്‍ ബിഎസ് ഐടി സൂചികകള്‍ 4.85 ശതമാനവും ബാങ്കെക്‌സ് സൂചികകള്‍ 3.39 ശതമാനവും ടെക് സൂചികകള്‍ 3.93 ശതമാനവും നേട്ടമുണ്ടാക്കി.
കേരളത്തില്‍ നിന്നുള്ള കമ്പനികളുടേത് സമ്മിശ്ര പ്രകടനമായിരുന്നു. മുത്തൂറ്റ് ഫിനാന്‍സ് ഇന്നും നേട്ടം തുടര്‍ന്നു. കമ്പനിയുടെ ഓഹരി വില 56.7 രൂപ വര്‍ധിച്ച് 816.20 രൂപയിലെത്തി. ഇന്നലെ 46 രൂപയാണ് വര്‍ധിച്ചത്. സ്വര്‍ണ പണയ രംഗത്തെ മറ്റൊരു കമ്പനിയായ മുത്തൂറ്റ് കാപിറ്റലിന്റെ വില 6.9 രൂപ വര്‍ധിച്ച് 296 രൂപയായി. മണപ്പുറം ഫിനാന്‍സിന്റെ വിലയും ഉയര്‍ന്നു. 8.55 രൂപ വര്‍ധിച്ച 110.60 യിലെത്തി.
കെഎസ്ഇയാണ് നേട്ടമുണ്ടാക്കിയ മറ്റൊരു കമ്പനി. 22.8 രൂപയുടെ വര്‍ധനയോടെ 1223.85 രൂപയിലെത്തി. ആസ്റ്റര്‍, എവിടി, ഹാരിസണ്‍സ് മലയാളം, കേരള ആയുര്‍വേദ, കിറ്റെക്‌സ്, പാറ്റ്‌സ്പിന്‍, വെര്‍ട്ടെക്‌സ് , വിഗാര്‍ഡ്, വണ്ടര്‍ലാ ഓഹരികളും നേരിയ നേട്ടമുണ്ടാക്കി.
കേരള ബാങ്കുകളുടെ ഓഹരികള്‍ പരിശോധിച്ചാല്‍ ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും മാത്രമാണ് ഇന്ന് നഷ്ടം രേഖപ്പെടുത്താതെ പിടിച്ചു നിന്നത്.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് വില തുടര്‍ച്ചയായ മൂന്നാം ദിനവും കുറഞ്ഞു.
കൊച്ചിന്‍ മിനറല്‍സ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, എഫ്എസിടി, ജിയോജിത്, ഇന്‍ഡിട്രേഡ്, നിറ്റ ജെലാറ്റഇന്‍ ഓഹരി വിലകളും ഇന്ന് കുറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine