സൂചികകളില്‍ തിരിച്ചു കയറലിന്റെ സൂചനകള്‍

അഞ്ചു ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം ഓഹരി സൂചികകള്‍ തിരിച്ചു കയറുന്നു. വലിയ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ സെന്‍സെക്‌സ് 7.09 പോയ്ന്റ് ഉയര്‍ന്ന് 49751.41 പോയ്ന്റിലും നിഫ്റ്റി 32.10 പോയ്ന്റ് ഉയര്‍ന്ന് 14,707.80 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു.

ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, യുപിഎല്‍ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുകി, ബജാജ് ഓട്ടോ, അദാനി പോര്‍ട്ട്‌സ്, ഡിവിസ് ലാബ്‌സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. മെറ്റല്‍ സൂചിക 4 ശതമാനവും എനര്‍ജി, ഇന്‍ഫ്രാ സൂചികകള്‍ 1-2 ശതമാനം നേട്ടവുമാണ് ഇന്ന് ഉണ്ടാക്കിയത്.
കേരള കമ്പനികളുടെ പ്രകടനം
കേരള ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. 7.69 ശതമാനം നേട്ടവുമായി പട്ടികയില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് മുന്നില്‍ നില്‍ക്കുന്നു. 27.15 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ കമ്പനിയുടെ ഓഹരി വില 380.30 രൂപയിലെത്തി. മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (4.86 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4 ശതമാനം), ഹാരിസണ്‍സ് മലയാളം (2.40 ശതമാനം), സിഎസ്ബി ബാങ്ക് (1.91 ശതമാനം), ഫെഡറല്‍ ബാങ്ക് (1.69 ശതമാനം) തുടങ്ങി 19 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായി. അതേസമയം, നിറ്റ ജലാറ്റിന്‍, കൊച്ചിന്‍ മിനറല്‍സ്, കേരള ആയുര്‍വേദ, ഇന്‍ഡിട്രേഡ് തുടങ്ങി എട്ട് ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. ഈസ്‌റ്റേണ്‍ ട്രെഡ്‌സിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it