ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി സൂചികകള്‍

കേരള കമ്പനികള്‍ നിരാശപ്പെടുത്തി. സിഎസ്ബി ബാങ്കിന് മാത്രമേ നേട്ടമുണ്ടാക്കാനായുള്ളൂ
ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി സൂചികകള്‍
Published on

ഉയര്‍ച്ച താഴ്ചകള്‍ക്ക് ശേഷം ദിവസാവസാനം നേരിയ നേട്ടത്തില്‍ ഓഹരി സൂചികകള്‍. ഇടയ്ക്ക് പുതിയ ഉയരം തൊട്ട സൂചികകള്‍ പിന്നീട് ഇടിയുകയായിരുന്നു. സെന്‍സെക്‌സ് 151.81 പോയ്ന്റ് ഉയര്‍ന്ന് 54554.66 പോയ്ന്റിലും നിഫ്റ്റി 21.80 പോയ്ന്റ് ഉയര്‍ന്ന് 16280.10 പോയ്ന്റിലും ക്ലോസ് ചെയ്തു. 679 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2401 ഓഹരികളുടെ വിലിയിടിഞ്ഞപ്പോള്‍ 98 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.

ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എം & എം തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ശ്രീ സിമന്റ്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ഐഒസി തുടങ്ങിയവ നേട്ടമുണ്ടാക്കി.

ഐറ്റി ഒഴികെയുള്ള എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് ഇടിവ് രേഖപ്പെടുത്തി. മെറ്റല്‍, പിഎസ് യു ബാങ്ക് സൂചികകള്‍ രണ്ടു ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. ബിഎസ്ഇ മിഡ്കാപ് ഒരു ശതമാനവും സ്‌മോള്‍കാപ് സൂചിക രണ്ടു ശതമാനവും ഇടിഞ്ഞു.

കേരള കമ്പനികളുടെ പ്രകടനം

ഒരേയൊരു കേരള കമ്പനിക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 0.23 ശതമാനം നേട്ടവുമായി സിഎസ്ബി ബാങ്ക് മാത്രമാണ് പിടിച്ചു നിന്നത്. 28 കേരള ഓഹരികളുടെയും വിലയില്‍ ഇടിവുണ്ടായി.

ഹാരിസണ്‍സ് മലയാളം, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കിറ്റെക്‌സ്, നിറ്റ ജലാറ്റിന്‍, എഫ്എസിടി, റബ്ഫില ഇന്റര്‍നാഷണല്‍, ഇന്‍ഡിട്രേഡ് (ജെആര്‍ജി), ധനലക്ഷ്മി ബാങ്ക്, പാറ്റ്‌സ്പിന്‍ ഇന്ത്യ, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, മണപ്പുറം ഫിനാന്‍സ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, അപ്പോളോ ടയേഴ്‌സ് തുടങ്ങിയ കേരള ഓഹരികള്‍ക്കെല്ലാം കാലിടറി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com