വിപണി താഴേക്ക് തന്നെ

തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി സൂചികകള്‍ താഴേക്ക് തന്നെ. പുതിയ മാസത്തെ ആദ്യ ദിവസം സെന്‍സെക്‌സ് 360.78 പോയ്ന്റ് ഇടിഞ്ഞ് 58765.58 പോയ്ന്റിലും നിഫ്റ്റി 86.20 പോയ്ന്റ് ഇടിഞ്ഞ് 17532 പോയ്ന്റിലുമാണ് ക്ലോസ് ചെയ്തത്.

കാതലായ വ്യവസായ മേഖലകളുടെ പ്രകടനം മെച്ചപ്പെട്ടുവെന്ന കണക്കുകള്‍ പുറത്തു വന്നെങ്കിലും ആഗോള വിപണി ദുര്‍ബലമായത് ഇന്ത്യന്‍ സൂചികകളെയും ബാധിക്കുകയായിരുന്നു.
1716 ഓഹരികള്‍ നേട്ടമുണ്ടാക്കി. 1373 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായപ്പോള്‍ 150 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.
ബജാജ് ഫിന്‍സെര്‍വ്, മാരുതി സുസുകി, ഏഷ്യന്‍ പെയ്ന്റ്‌സ്, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവയാണ് വിലിയിടിഞ്ഞ പ്രമുഖ ഓഹരികള്‍. മഹീന്ദ്ര & മഹീന്ദ്ര, കോള്‍ ഇന്ത്യ, ഐഒസി, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, ഒഎന്‍ജിസി തുടങ്ങിയവ നേട്ടമുണ്ടാക്കി.
ഫാര്‍മ, മെറ്റല്‍, പിഎസ്‌യു ബാങ്ക്, എനര്‍ജി സൂചികകള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ റിയല്‍റ്റി, ബാങ്ക്, ഐറ്റി, ഓട്ടോ സൂചികകള്‍ നഷ്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ് സൂചിക നേരിയ തോതില്‍ ഇടിഞ്ഞപ്പോള്‍ സ്‌മോള്‍ കാപ് സൂചിക നേരിയ നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 15 എണ്ണം ഇന്ന് നേട്ടമുണ്ടാക്കി. 6.12 ശതമാനം നേട്ടവുമായി മണപ്പുറം ഫിനാന്‍സാണ് മുന്നില്‍. മുത്തൂറ്റ് ഫിനാന്‍സ് (5.85 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്(3.77 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (2.45 ശതമാനം), ഹാരിസണ്‍സ് മലയാളം (2.08 ശതമാനം), ആസ്റ്റര്‍ ഡിഎം (1.81 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. അതേസമയം സിഎസ്ബി ബാങ്ക്, വണ്ടര്‍ലാ ഹോളിഡേയ്‌സ്, എഫ്എസിടി, ഫെഡറല്‍ ബാങ്ക്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, എവിറ്റി തുടങ്ങി 12 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. ധനലക്ഷ്മി ബാങ്ക്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവയുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.






Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it