481-506 രൂപ പ്രൈസ് ബാന്‍ഡ്; ലാന്‍ഡ്മാര്‍ക്ക് കാര്‍സ് ഐപിഒ ഡിസംബര്‍ 13 മുതല്‍

ലാന്‍ഡ്മാര്‍ക്ക് കാര്‍സിന്റെ (Landmark Cars) പ്രാരംഭ ഓഹരി വില്‍പ്പന(IPO) ഡിസംബര്‍ 13ന് ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഐപിഒ് അവസാനിക്കുന്നത് ഡിസംബര്‍15ന് ആണ്. രാജ്യത്തെ ഏറ്റവും വലിയ ലക്ഷ്വറി-പ്രീമിയം ഓട്ടോമോട്ടീവ് ഡീലര്‍ഷിപ്പ് ശൃംഖലയാണ് ലാന്‍ഡ്മാര്‍ക്ക്.

552 കോടി രൂപയാണ് ഐപിഒയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. 150 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 402 കോടിയുടെ ഓഹരികളുമാണ് ഐപിഒയില്‍ എത്തുക. 481-506 രൂപയാണ് പ്രൈസ് ബാന്‍ഡ്. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് കുറഞ്ഞത് 29 ഓഹരികള്‍ അടങ്ങിയ ഒരു ലോട്ട് മുതല്‍ അപേക്ഷിക്കാം. ഐപിഒയുടെ 35 ശതമാനം ആണ് റീട്ടെയില്‍ നിക്ഷേപകര്‍ക്കായി നീക്കിവെച്ചിരിക്കുന്നത്.

പുതിയതും പഴയതുമായ വാഹനങ്ങളുടെ വില്‍പ്പന, സര്‍വീസിംഗ്, റീപെയര്‍, സ്‌പെയര്‍ പാര്‍ട്ട്‌സ് വില്‍പ്പ, വാഹന ഇന്‍ഷുറന്‍സ് വിതരണം തുടങ്ങിയ തുടങ്ങിയ മേഖലകളില്‍ വ്യാപിച്ചു കിടക്കുന്നതാണ് ലാന്‍ഡ്മാര്‍ക്കിന്റെ ബിസിനസ്. 1998ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനിക്ക് രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലായി 112 ഔട്ട്‌ലെറ്റുകളാണ് ഉള്ളത്. അതില്‍ 61 എണ്ണം സെയില്‍സിന് വേണ്ടിയുള്ളതാണ്. ബാക്കിയുള്ളവ സര്‍വീസ് ആന്‍ഡ് സ്‌പെയര്‍ പാര്‍ട്‌സ് ഔട്ട്‌ലെറ്റുകളുമാണ്.

ഐപിഒയിലൂടെ ലഭിക്കുന്ന തുക ബാധ്യതകള്‍ തീര്‍ക്കുന്നതിനും മറ്റ് കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും ആവും ഉപയോഗിക്കുക. 2021-22 സാമ്പത്തിക വര്‍ഷം 2989 കോടി രൂപ ലാഭം നേടിയ ലാന്‍ഡ്മാര്‍ക്കിന്റെ അറ്റാദായം 66 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 802 കോടി രൂപയുടെ വരുമാനം ആണ് കമ്പനി നേടിയത്. 18 കോടി ആയിരുന്നു ലാന്‍ഡ്മാര്‍ക്കിന്റെ അറ്റാദായം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it