ചൂളം വിളിച്ച് റെയില്‍വേ ഓഹരികള്‍, ഈ കുതിപ്പിന് കാരണം അറിയാമോ? ട്രെന്‍ഡ് നിലനില്‍ക്കുമോ?

വലിയ ഉണര്‍വുണ്ടെങ്കിലും നിക്ഷേപകര്‍ അടുത്ത കാലയളവില്‍ ലാഭ ബുക്കിംഗ് പരിഗണിക്കണമെന്ന കാഴ്ചപ്പാട് വിശകലന വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്
Stock market chart
Canva
Published on

വൈകി ഓടുകയല്ല, റെയില്‍വേ ഓഹരികള്‍ മുന്നിലോടുകയാണ്. റെയില്‍ടെല്‍, റൈറ്റ്‌സ്, ജൂപിറ്റര്‍ വാഗണ്‍സ്, ഇര്‍കോണ്‍ എന്നിവയെല്ലാം രണ്ടു ദിവസമായി കയറ്റത്തിലാണ്. അതിനു കാരണമുണ്ട്. റെയില്‍വേ നിരക്കുകള്‍ കൂട്ടിയത് കഴിഞ്ഞ ദിവസമാണ്. അതിനൊത്ത് റെയില്‍വേക്ക് വരുമാനം കൂടും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അത് വേഗത പകരും. പോരാത്തതിന് ഇനിയൊരു മാസം കഴിഞ്ഞാല്‍, ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ് അവതരിപ്പിക്കാന്‍ പോവുകയാണ്. ബജറ്റിലെ റെയില്‍വേ വിഹിതം, അതിന്റെ അടിസ്ഥാനത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ പ്രതീക്ഷകള്‍ക്കും ജീവന്‍ വെച്ചു. ഇതത്രയും റെയില്‍വേയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരി വില കുതിച്ചു കയറുന്നതിന് കാരണമായി.

15 ശതമാനം വരെ ഉയര്‍ച്ച

ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്റെ (IRFC) ഓഹരികള്‍ ഏകദേശം 4% ഉയര്‍ന്നപ്പോള്‍ റെയില്‍ വികാസ് നിഗം ലിമിറ്റഡ് (RVNL) ഏകദേശം 3% ഉയര്‍ന്നു. ജൂപ്പിറ്റര്‍ വാഗണ്‍സ്, IRCON ഇന്റര്‍നാഷണല്‍, റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയെല്ലാം 5% നും 8% നും ഇടയില്‍ നേട്ടമുണ്ടാക്കി. റെയില്‍വേയുമായി ബന്ധപ്പെട്ട മറ്റ് ഓഹരികളായ ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ്, രാമകൃഷ്ണ ഫോര്‍ജിംഗ്‌സ്, ബിഇഎംഎല്‍, ടെക്‌സ്മാക്കോ റെയില്‍ & എഞ്ചിനീയറിംഗ്, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയും 1-3% നേട്ടമുണ്ടാക്കി.

വലിയ ഉണര്‍വുണ്ടെങ്കിലും നിക്ഷേപകര്‍ അടുത്ത കാലയളവില്‍ ലാഭ ബുക്കിംഗ് പരിഗണിക്കണമെന്ന കാഴ്ചപ്പാട് വിശകലന വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്. ബജറ്റിന്റെ ഗതി എങ്ങനെയാവുമെന്ന് പറയാനാവില്ല. സമീപ മാസങ്ങളില്‍ റെയില്‍വേ ഓഹരികള്‍ വിശാലമായ വിപണികളെക്കാള്‍ പിന്നിലാണ്. ചിലത് ദീര്‍ഘകാല പിന്തുണാ നിലവാരത്തിനടുത്താണ് വ്യാപാരം നടത്തുന്നത്. ബജറ്റ് വിഹിതത്തെയും തുടര്‍ന്നുള്ള പദ്ധതി നിര്‍വ്വഹണത്തെയും ആശ്രയിച്ചിരിക്കും മേഖലയുടെ ആക്കം. ശക്തമായ തുടര്‍ച്ചയില്ലാതെ സ്ഥിരമായ ഒരു അപ്ട്രെന്‍ഡിലേക്ക് പുരോഗമിക്കുന്നതിനുപകരം തിരുത്തലിലൂടെ നേട്ടങ്ങള്‍ ഏകീകരിക്കപ്പെടാം.

തിരുത്തല്‍ നടക്കാം, ദീര്‍ഘകാല നേട്ടത്തിന് സാധ്യത

സര്‍ക്കാറിന്റെ നയപരമായ നിലപാടുകള്‍ വെച്ചു നോക്കിയാല്‍ റോളിംഗ് സ്റ്റോക്ക്, സിഗ്‌നലിംഗ് സംവിധാനങ്ങള്‍, വന്ദേ ഭാരത് ട്രെയിന്‍സെറ്റുകള്‍, സ്റ്റേഷന്‍ പുനര്‍വികസനം, സമര്‍പ്പിത ചരക്ക് ഇടനാഴികള്‍ എന്നിവയിലുടനീളം ഓര്‍ഡര്‍ സാധ്യതകളുണ്ട്. ഇത് നിരവധി റെയില്‍വേ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഒന്നിലധികം വര്‍ഷത്തെ വരുമാനനേട്ടം നല്‍കിയെന്നു വരാം.

അതേസമയം, രണ്ട് ദിവസത്തെ നേട്ടങ്ങള്‍ക്ക് ശേഷം വിശാലമായ വിപണികള്‍ തണുത്തു, ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചുവപ്പില്‍ അവസാനിച്ചു. സെന്‍സെക്‌സ് നേരിയ തോതില്‍ താഴ്ന്നപ്പോള്‍ നിഫ്റ്റി നേരിയ തോതില്‍ ഉയര്‍ന്നു, ഇത് സമ്മിശ്ര വിപണി വികാരമാണ് പ്രകടമാക്കുന്നതെന്നും കാണണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com