

പ്രമുഖ നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാല സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍), ടാറ്റ മോട്ടോഴ്സ് ഡിവിആര്‍ എന്നിവയുടെ ഓഹരികളില്‍ നിക്ഷേപം വെട്ടിച്ചുരുക്കി.
ജനുവരി-മാര്‍ച്ച് പാദത്തില്‍ ആണ് 'ബിഗ്-ബുള്‍' രണ്ട് പ്രമുഖ ഓഹരികളിലെ നിക്ഷേപം ചുരുക്കിയത്. സെയിലിലെ തന്റെ ഓഹരി ഒരു ശതമാനത്തില്‍ താഴെയായി കുറച്ചപ്പോള്‍, ടാറ്റ മോട്ടോഴ്സ് ഡിവിആറിന്റെ 5 ദശലക്ഷം ഓഹരികള്‍ വിറ്റു.
ബി എസ് ഇ കണക്കുകൾ അനുസരിച്ച് സെയിലിലെ ഓഹരികളില്‍ തന്റെ ഓഹരി പങ്കാളിത്തമായിരുന്ന 1.76 ശതമാനത്തില്‍ നിന്ന് (7.25 കോടി ഇക്വിറ്റി ഷെയറുകള്‍) 1.09 ശതമാനമായിട്ടാണ് ജുൻജുൻവാല (4.50 കോടി ഇക്വിറ്റി ഷെയറുകള്‍) വെട്ടിച്ചുരുക്കിയത്.
സെയില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ഏകീകൃത അറ്റാദായം 4.1 ശതമാനം വര്‍ധിച്ച് 1,528.54 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,468.20 കോടി രൂപയായിരുന്നു കമ്പനിയുടെ ഏകീകൃത അറ്റാദായമെന്ന് സെയില്‍ ബിഎസ്ഇക്ക് നല്‍കിയ ഫയലിംഗില്‍ അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine