മുന്നേറ്റം തുടര്‍ന്ന് വിപണി; സെന്‍സെക്സ് വീണ്ടും 60,000 കടന്നു

തുടര്‍ച്ചയായ രണ്ടാം ദിവസവം മുന്നേറ്റവുമായി ഓഹരി സൂചികകള്‍. സെന്‍സെക്സ് 415.49 പോയ്ന്റ് ഉയര്‍ന്ന് 60224.46 പോയ്ന്റിലും നിഫ്റ്റി 117.20 പോയ്ന്റ് ഉയര്‍ന്ന് 17711.50 പോയ്ന്റിലുമാണ് ക്ലോസ് ചെയ്തത്. 2049 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1430 ഓഹരികളുടെ വില ഇടിഞ്ഞു. 189 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

അദാനി എന്റര്‍പ്രൈസസ്, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, എന്‍ടിപിസി, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുന്നു.


എന്നാല്‍ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.


മെറ്റല്‍, റിയല്‍റ്റി, പി എസ് യു ബാങ്ക് ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ് സൂചിക 0.7 ശതമാനവും സ്മോള്‍കാപ് സൂചിക ഒരു ശതമാനത്തോളവും ഉയര്‍ന്നു.


കേരള കമ്പനികളുടെ പ്രകടനം

21 കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (9.99 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (6.28 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്സ് (5.98 ശതമാനം), എഫ്എസിടി (4.99 ശതമാനം), മണപ്പുറം ഫിനാന്‍സ് (4.20 ശതമാനം), ആസ്റ്റര്‍ ഡി എം (2.97 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (2.15 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുന്നു. അതേസമയം ഈസ്റ്റേണ്‍ ട്രെഡ്സ്, കേരള ആയുര്‍വേദ, ധനലക്ഷ്മി ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പാറ്റ്സ്പിന്‍ ഇന്ത്യ, കെഎസ്ഇ, ഫെഡറല്‍ ബാങ്ക് എന്നീ ഏഴ് കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു. വെര്‍ട്ടെക്സ് സെക്യൂരിറ്റീസിന്റെ ഓഹരി വിലയില്‍ ഇന്ന് മാറ്റമുണ്ടായില്ല.


( മാർച്ച് ഏഴിന് ഹോളി പ്രമാണിച്ച് ഓഹരി വിപണി അവധിയാണ് )

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it