

ഇന്ത്യൻ വിപണി കുതിപ്പോടെ ഉയർന്നു കൂടുതൽ കയറി. പിന്നീട് അൽപം താഴ്ന്നു.
തുടക്കത്തിൽ 20,325.80 വരെ ഉയർന്നു റെക്കോർഡ് കുറിച്ച നിഫ്റ്റി പിന്നീട് 26,270 വരെ താഴ്ന്നു. റെക്കോർഡ് നിലയായ 86,159.02 വരെ കയറിയ സെൻസെക്സ് 85,931 വരെ താഴുകയും ചെയ്തു.
ബാങ്ക് നിഫ്റ്റി, മിഡ് ക്യാപ് 100 തുടങ്ങിയ സൂചികകളും റെക്കോർഡ് നിലയിലാണു വ്യാപാരം തുടങ്ങിയത്.
വിപണിയിലെ ആവേശം മുഴുവൻ സമയവും നിലനിർത്താൻ കഴിയുമോ എന്ന സംശയം പലരും പ്രകടിപ്പിക്കുന്നുണ്ട്. യുഎസ് വിപണി ഫ്യൂച്ചേഴ്സ് അര ശതമാനത്തിലധികം ഇടിഞ്ഞാണു നീങ്ങുന്നത്.
എഫ്എംസിജി, ഫാർമ, ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യുറബിൾസ് എന്നിവ ഇന്നു രാവിലെ താഴ്ചയിലായി. പി എസ് യു ബാങ്ക്, ഓട്ടോ, മെറ്റൽ, റിയൽറ്റി എന്നിവ രാവിലെ മികച്ച മുന്നേറ്റം നടത്തി.
പുതിയ ടുബാക്കോ സെസിൻ്റെ പേരിൽ ഐടിസി, ഗോഡ്ഫ്രേ ഫിലിപ്സ്, വിഎസ് ടി എന്നീ പുകയില കമ്പനികൾ രണ്ടു ശതമാനത്തോളം താഴ്ചയിലായി.
ലൂപിൻ, സൺ ഫാർമ എന്നിവയെ വിദേശ ബ്രോക്കറേജുകളായ സിറ്റിയും ജെഫറീസും ഉയർന്ന ലക്ഷ്യവിലയോടെ വാങ്ങൽ പട്ടികയിൽ പെടുത്തി.
ലോക വിപണിയിൽ വെള്ളി റെക്കോർഡ് വിലയിലേക്കു കയറിയത് ഹിന്ദുസ്ഥാൻ സിങ്കിനെ നാലു ശതമാനത്തോളം കയറ്റി.
റെക്കോർഡിലേക്കുള്ള ചെമ്പിൻ്റെ കയറ്റം ഹിന്ദുസ്ഥാൻ കോപ്പർ ഓഹരിയെ നാലു ശതമാനത്തോളം ഉയർത്തി. ഹിൻഡാൽകോ ഒരു ശതമാനം ഉയർന്നു.
മികച്ച രണ്ടാം പാദ റിസൽട്ട് ലെൻസ് കാർട്ട് ഓഹരിയെ അഞ്ചു ശതമാനത്തോളം നേട്ടത്തിലേക്കു കയറ്റി.
രൂപ ഇന്നു തുടക്കത്തിൽ അൽപ്പം നേട്ടം ഉണ്ടാക്കി. ഡോളർ രണ്ടു പൈസ കുറഞ്ഞ് 89.44 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 89.465 രൂപയിലേക്കു കയറി.
സ്വർണം ലോക വിപണിയിൽ ഉയർന്നു നീങ്ങുകയാണ്. ഔൺസിന് 4240 ഡോളറിലാണു സ്വർണം. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 480 രൂപ വർധിച്ച് 95,680 രൂപയിൽ എത്തി.
ക്രൂഡ് ഓയിൽ കയറി. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 63.41 ഡോളർ ആയി.
രൂപ ഇന്നു തുടക്കത്തിൽ അൽപ്പം നേട്ടം ഉണ്ടാക്കി. ഡോളർ രണ്ടു പൈസ കുറഞ്ഞ് 89.44 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 89.465 രൂപയിലേക്കു കയറി.
സ്വർണം ലോക വിപണിയിൽ ഉയർന്നു നീങ്ങുകയാണ്. ഔൺസിന് 4240 ഡോളറിലാണു സ്വർണം. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 480 രൂപ വർധിച്ച് 95,680 രൂപയിൽ എത്തി.
ക്രൂഡ് ഓയിൽ കയറി. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 63.41 ഡോളർ ആയി.
Stock market midday update on 1 December 2025.
Read DhanamOnline in English
Subscribe to Dhanam Magazine