ആവേശത്തുടക്കം, പിന്നീടു വേഗം കുറഞ്ഞു; ജെബിഎം ഓട്ടോ, എച്ച്എഫ്സിഎൽ നേട്ടത്തില്‍, ഹിന്ദുസ്ഥാൻ യൂണിലീവർ ഇടിവില്‍

ബാങ്ക്, ധനകാര്യ ഓഹരികൾ തുടക്കത്തിൽ താഴ്ന്നിട്ടു കയറ്റത്തിലേക്കു മാറി
Stock Market trading
Image by Canva
Published on

വിപണി ഇന്ന് നല്ല ആവേശത്തോടെ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീടു നീക്കം മന്ദഗതിയിലായി. വിപണി ചെറിയ പരിധിയിൽ കയറിയിറങ്ങി. ആദ്യ മണിക്കൂറിൽ നിഫ്റ്റി 25,038- 2 ട5,090 ലും സെൻസെക്സ് 81,641- 81,837ലും കയറ്റിറക്കങ്ങൾ ഒതുക്കി.

എഫ്എംസിജി ഒഴികെ എല്ലാ മേഖലകളും രാവിലെ ഉയർന്നു. ബാങ്ക്, ധനകാര്യ ഓഹരികൾ തുടക്കത്തിൽ താഴ്ന്നിട്ടു കയറ്റത്തിലേക്കു മാറി.

മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ താരതമ്യേന കൂടുതൽ ഉയർന്നു.

ജിഎസ്ടി കുറവിനെ തുടർന്ന് കമ്പനികൾ വാഹനവില ഗണ്യമായി കുറച്ചതു വാഹന വിൽപന ഗണ്യമായി കൂട്ടുമെന്ന് ബ്രോക്കറേജുകൾ വിലയിരുത്തി ഈ ധനകാര്യ വർഷം പ്രതീക്ഷിച്ചതിലും ഉയർന്ന തോതിൽ വിൽപന കൂടും. കാർ വിൽപന ഏഴു ശതമാനം വർധിക്കുമെന്നും വാണിജ്യ വാഹന വിൽപന കോവിഡിനു മുമ്പുള്ള കാലത്തേക്കാൾ കൂടുമെന്നും അവർ കരുതുന്നു. സിറ്റി ഗ്രൂപ്പ് മാരുതി സുസുകിയുടെ ലക്ഷ്യവില 14,400 ൽ നിന്ന് 17,500 ആക്കി. ഹ്യുണ്ടായിയുടേത് 2400-ൽ നിന്ന് 2900 രൂപയും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടേത് 3700 ൽ നിന്ന് 4170 രൂപയും ആയി ഉയർത്തി. വാഹന ഓഹരികൾ ഇന്നു നേട്ടം ഉണ്ടാക്കി.

ഐഎഫ്സിയിൽ നിന്നു 10 കോടി ഡോളറിൻ്റെ ഫണ്ട് ലഭിക്കുന്ന ജെബിഎം ഓട്ടോ ഓഹരി എട്ടു ശതമാനം വരെ കുതിച്ചു.

30,000 കോടി രൂപയുടെ പാർപ്പിട പദ്ധതിക്കു മഹാരാഷ്ട്ര സർക്കാരുമായി കരാർ ഉണ്ടാക്കിയ ലോധാ ഗ്രൂപ്പ് ഓഹരി രണ്ടു ശതമാനത്തോളം ഉയർന്നു. പിന്നീടു താഴ്ന്നു.

പ്രതിരോധ ഉൽപന്ന നിർമാണത്തിനു ആന്ധ്രാപ്രദേശ് സർക്കാരിൽ നിന്ന് 1000 ഏക്കർ സ്ഥലം ലഭിച്ച എച്ച്എഫ്സിഎൽ ഓഹരി നാലു ശതമാനത്തോളം നേട്ടത്തിലായി.

18,000 കോടി രൂപയുടെ ഓഹരി തിരിച്ചു വാങ്ങൽ പ്രഖ്യാപിച്ച ഇൻഫോസിസ് ടെക്നോളജീസ് ഓഹരി രണ്ടു ശതമാനത്തോളം ഉയർന്നു. പിന്നീടു നേട്ടം കുറച്ചു. ഇൻഫോസിനു പിന്നാലെ ടിസിഎസും വിപ്രോയും ഓഹരി തിരിച്ചു വാങ്ങൽ പ്രഖ്യാപിക്കും എന്ന് മാധ്യമങ്ങളും ചില ബ്രോക്കറേജുകളും റിപ്പോർട്ട് ചെയ്തു. ഇന്നു മിക്ക ഐടി ഓഹരികളും ഉയർന്നു.

എഫ്എംസിജി ഓഹരികൾ ഇന്നു താഴ്ചയിലായി. ഹിന്ദുസ്ഥാൻ യൂണിലീവർ, ബ്രിട്ടാനിയ, കോൾഗേറ്റ്, ഡാബർ തുടങ്ങിയവ രണ്ടു ശതമാനത്തോളം താഴ്ന്നു.

രൂപ ഇന്ന് അൽപം നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ അഞ്ചു പൈസ താഴ്ന്ന് 88.39 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 88.32 രൂപ വരെ താഴ്ന്നു.

സ്വർണം ലോക വിപണിയിൽ കയറ്റത്തിലാണ്. ഔൺസിന് 3652 ഡോളർ വരെ കയറിയിട്ടു സ്വർണം 3650 ലേക്കു താഴ്ന്നു. പിന്നീട് 3653 ഡോളറായി ഉയർന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 560 രൂപ കയറി 81,600 രൂപയിൽ എത്തി.

ക്രൂഡ് ഓയിൽ വില കുറയുകയാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 65.81 ഡോളറിലേക്കു താഴ്ന്നു. 24 മണിക്കൂർ കൊണ്ടു വില രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു.

Stock market midday update on 12 September 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com