ഇടിവ് തുടർന്നു വിപണി; ഐടി, മെറ്റൽ, റിയൽറ്റി ഓഹരികള്‍ ഇടിവില്‍, മുന്നേറ്റവുമായി എൽ.ഐ.സി

രാവിലെ നിഫ്റ്റി 24,437 വരെയും സെൻസെക്സ് 80,103 വരെയും താഴ്ന്നു
stock market
Published on

ചുങ്കവും പിഴച്ചുങ്കവും ഒക്കെയായി ഡൊണള്‍ഡ് ട്രംപ് ഇന്ത്യൻ ഓഹരി വിപണിയെ ഇടിച്ചു താഴ്ത്തുകയാണ്. ഇന്നു രാവിലെ നിഫ്റ്റി 24,437 വരെയും സെൻസെക്സ് 80,103 വരെയും താഴ്ന്നു. 0.60 ശതമാനം താഴെ വന്ന മുഖ്യസൂചികകൾ കൂടുതൽ ദുർബലമാകും എന്ന സൂചനയാണു നൽകുന്നത്.

ഓയിൽ - ഗ്യാസും മീഡിയയും ഒഴികെ എല്ലാ മേഖലകളും രാവിലെ താഴ്ചയിലാണ്. ഐടി, മെറ്റൽ, റിയൽറ്റി തുടങ്ങിയവ കൂടുതൽ താഴ്ന്നു.

എച്ച്പിസിഎലിന് ഒന്നാം പാദത്തിൽ റിഫൈനിംഗ് മാർജിൻ കുറവായി. വിറ്റുവരവും കുറഞ്ഞു. എന്നാൽ അറ്റാദായം 11 മടങ്ങായി കുതിച്ചു. ഓഹരി രാവിലെ രണ്ടു ശതമാനത്തിലധികം ഉയർന്നു.

കല്യാൺ ജ്വല്ലേഴ്സിന് ഒന്നാം പാദ അറ്റാദായം 48.6 ശതമാനം വർധിച്ചു. വിറ്റുവരവ് 31.5 ശതമാനം കൂടി. സിറ്റി അടക്കം ബ്രോക്കറേജുകൾ ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി. സിറ്റി ലക്ഷ്യവില 700 രൂപയാക്കി. ഓഹരി രാവിലെ ഗണ്യമായി ഉയർന്ന ശേഷം ഏഴു ശതമാനത്തോളം താഴ്ന്ന് 550 രൂപയ്ക്കു താഴെ എത്തി.

ബിഎസ്ഇ ലിമിറ്റഡ് അറ്റാദായം ഇരട്ടിച്ചു. തലേ പാദത്തെ അപേക്ഷിച്ച് വർധന ഒൻപതു ശതമാനമാണ്. ഓഹരി രണ്ടു ശതമാനം താഴ്ന്നു. ജെഫറീസ് ലക്ഷ്യവില 2900-ൽ നിന്ന് 2790 രൂപ ആയി കുറച്ചു.

എൽഐസി പ്രീമിയം വരുമാനം അഞ്ചു ശതമാനം വർധിച്ചപ്പോൾ അറ്റാദായം അഞ്ചു ശതമാനം കൂടി. പ്രതീക്ഷയേക്കാൾ മികച്ച റിസൽട്ടിനെ തുടർന്ന് ഓഹരി അഞ്ചു ശതമാനം കുതിച്ചു. ഓഹരിക്ക് മക്കാറി 1215 രൂപ ലക്ഷ്യവില ഇട്ടു.

പ്രൊമോട്ടർ കുടുംബം ഒരു ശതമാനം ഓഹരി വിറ്റതിനെ തുടർന്ന് ഭാരതി എയർടെൽ മൂന്നു ശതമാനത്താേളം താഴ്ചയിലായി.

പൂർണബാങ്കിംഗ് പദവി അനുവദിച്ചതിനെ തുടർന്ന് എയു സ്മോൾ ഫിനാൻസ് ബാങ്ക് രണ്ടര ശതമാനം ഉയർന്നു. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരി മൂന്ന് ശതമാനം കയറി.

ജൂൺ പാദത്തിൽ അറ്റാദായം 23 ശതമാനം കുറഞ്ഞ ഡാറ്റാ പാറ്റേൺസ് ഇന്ത്യ ഓഹരി എട്ടു ശതമാനം ഇടിഞ്ഞു. മറ്റു പ്രതിരോധ ഓഹരികളും ഇന്നു താഴ്ചയിലായി. കൊച്ചിൻ ഷിപ്പ്

യാർഡ്, ഗാർഡൻ റീച്ച്, മസഗോൺ ഡോക്ക്, ഭാരത് ഡൈനമിക്സ്, ഭാരത് ഇലക്ട്രോണിക്സ്, പരസ് ഡിഫൻസ്, ഡിസിഎക്സ്, എച്ച്എഎൽ തുടങ്ങിയവ ഒന്നു മുതൽ മൂന്നു വരെ ശതമാനം താഴ്ന്നു.

ലിസ്റ്റിംഗ് ദിവസവും ഇന്നലെയും 20 ശതമാനത്തിനടുത്ത് ഉയർന്ന എൻഎസ്ഡിഎൽ ഓഹരി ഇന്നു രാവിലെ 15 ശതമാനം കുതിച്ചു.

ഒന്നാം പാദത്തിൽ ജ്വല്ലറി ബിസിനസിലെ ലാഭമാർജിൻ അൽപം കുറഞ്ഞ ടൈറ്റൻ ലിമിറ്റഡിൻ്റെ ലക്ഷ്യവില മോർഗൻ സ്റ്റാൻലി 3876 രൂപയാക്കി. മക്കാറി ലക്ഷ്യവില 4150 രൂപയാക്കി ഉയർത്തി. ജെഫറീസ് 3800 രൂപയാണു ലക്ഷ്യവില നിശ്ചയിച്ചത്. ഓഹരി ഒന്നര ശതമാനം വരെ ഉയർന്നു.

എംഎസ് സിഐ സ്മാേൾ ക്യാപ് സൂചികയിൽ പെട്ടതിനെ തുടർന്ന് രണ്ടു ശതമാനത്തിലധികം ഉയർന്ന സിഎസ്ബി ബാങ്ക് പിന്നീടു താഴ്ചയിലായി.

രൂപ ഇന്നും മികച്ച നേട്ടത്തിൽ ഓപ്പൺ ചെയ്തു. ഡോളർ 12 പൈസ താഴ്ന്ന് 87.58 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 87.55 രൂപ വരെ താഴുകയും 87.62 രൂപ വരെ ഉയരുകയും ചെയ്തു.

സ്വർണം ലോകവിപണിയിൽ ചാഞ്ചാട്ടത്തിലാണ്. രാവിലെ 3407 ഡോളർ വരെ കയറിയ സ്വർണം പിന്നീട് ഔൺസിന് 3386 ഡോളർ വരെ താഴ്ന്നു. അതിനു ശേഷം കയറി 3394 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 560 രൂപ കൂടി 75,760 രൂപയായി. ഇതു പുതിയ റെക്കോർഡ് ആണ്.

ക്രൂഡ് ഓയിൽ വില കുറയുകയാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 66.32 ഡോളർ വരെ താഴ്ന്നു.

Stock market midday update on 8 august 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com