

മലപ്പുറം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ സർക്കാർ സ്ഥാപനമായ കേരഫെഡിൻെറ നേതൃ ത്വത്തിൽ പച്ചത്തേങ്ങ സംഭരണം തുടങ്ങി.
കൃഷി ഓഫിസർമാർ നൽകുന്ന സർട്ടിഫിക്കറ്റിൻെറ അടിസ്ഥാനത്തിൽ കിലോയ്ക്ക് 32 രൂപയ്ക്കാണു സംഭരിക്കുന്നത്. 3 ജില്ലകളിലും നാളികേരത്തിൻെറ വില കിലോയ്ക്ക് 32 രൂപയിൽ താഴെയായതിനാലാണ് ഇവിടെ മാത്രം സംഭരണം ഏർപ്പെടുത്തിയത്.
വില 32 രൂപയ്ക്കു മുകളിലാകുന്നതുവരെ ഈ ജില്ലകളിൽ സംഭരണം തുടരുമെന്നു കേരഫെഡ് അറിയിച്ചു. തിങ്കൾ, ബുധൻ, വെള്ളി ദിവ സങ്ങളിലാണു സംഭരിക്കുന്നത്. തേങ്ങയുടെ വില കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപി ക്കും.
സംഭരണത്തിൻെറ ഉദ്ഘാടനം കേരഫെഡ് ചെയർമാൻ ജെ. വേണുഗോപാലൻ നായർ നിർവഹിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine