വേദാന്ത ഓഹരികള്‍ ഇടിവില്‍

കഴിഞ്ഞ അഞ്ച് മാസത്തെ വലിയ ഇടിവ് രേഖപ്പെടുത്തിയത്. 200 കോടി ഡോളര്‍ ധനസമാഹരണത്തിന് ഒരുങ്ങുകയാണ് കമ്പനി
വേദാന്ത ഓഹരികള്‍ ഇടിവില്‍
Published on

വേദാന്ത ലിമിറ്റഡിന്റെ ഓഹരികള്‍ കഴിഞ്ഞ എട്ട് ട്രേഡിംഗ് സെഷനുകളില്‍ തുടര്‍ച്ചയായ ഇടിവ് നേരിടുകയാണ്. ഫെബ്രുവരി 28 ന് ഓഹരികള്‍ക്ക് ഏകദേശം 9 ശതമാനം ഇടിവുണ്ടായി, വരും ആഴ്ചകളില്‍ ആരംഭിക്കാനിരിക്കുന്ന 200 കോടി ഡോളര്‍ ധനസമാഹരണം പ്രതീക്ഷിച്ചിരിക്കെയാണ് കമ്പനിക്ക് ഓഹരി വിപണിയില്‍ തിരിച്ചടി നേരിടുന്നത്.

വേദാന്ത ഓഹരികള്‍ ചൊവ്വാഴ്ച രാവിലെ 11.20 ഓടെ അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 262 രൂപയിലെത്തി. 2022 സെപ്റ്റംബര്‍ 16 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇത്.

15 ശതമാനത്തോളം ഇടിവ്

ഫെബ്രുവരി 28 ന് ഓഹരികള്‍ 9 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. 6.7 ശതമാനം ഇടിവിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. കഴിഞ്ഞ എട്ട് സെഷനുകളില്‍, ഈ കാലയളവില്‍ സ്റ്റോക്ക് 15 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഇതുവരെ 13 ശതമാനത്തിലധികം ഇടിവാണ് ഓഹരി നേരിട്ടത്.

ഖനന മേഖലയിലെ വമ്പന്‍ വ്യവസായിയായ അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത റിസോഴ്സസിന് 200 കോടി ഡോളറിന്റെ ധനസമാഹരണം വരും കാലയളവില്‍ പ്രതീക്ഷിക്കാം. അല്ലെങ്കില്‍ ഗ്രൂപ്പിന്റെ അന്താരാഷ്ട്ര ആസ്തികള്‍ ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡിന് സമീപഭാവിയില്‍ വില്‍ക്കാന്‍ കഴിയണം. ഈ തുക കണ്ടെത്തിയില്ലെങ്കില്‍, കമ്പനിയുടെ ക്രെഡിറ്റ് റേറ്റിംഗ് പ്രതിസന്ധിയിലാകുമെന്ന് എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് പ്രസ്താവിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com