

ഇന്ത്യയുടെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ഡോക്യുമെന്ററിയ്ക്ക് ഓസ്കര്‍ പുരസ്കാരം. ആർത്തവത്തോടുള്ള ആളുകളുടെ കാഴ്ചപ്പാടിനെക്കുറിച്ച് ചർച്ചചെയ്യുന്ന 'പിരീഡ്. എന്‍ഡ് ഓഫ് സെന്റന്‍സ്' ആണ് ഡോക്യുമെന്ററി ഷോര്‍ട് സബ്ജക്ട് വിഭാഗത്തിൽ പുരസ്‌കാരം നേടിയത്.
അക്ഷയ് കുമാറിന്റെ 'പാഡ്മാന്‍' ചിത്രത്തിലെ റിയൽ ലൈഫ് നായകൻ അരുണാചലം മുരുഗാനന്ദം ഈ ഡോക്യുമെന്ററിയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. ഇറാനിയന്‍-അമേരിക്കന്‍ സംവിധായിക റയ്ക സെഹ്റ്റച്ബച്ചിയാണ് ഈ ചിത്രത്തിന്റെ സംവിധായിക.
ഇന്ത്യൻ സിനിമ നിർമാതാവായ ഗുനീത് മോൻഗയുടെ സിഖ്‌യാ എന്റർറ്റൈൻമെന്റ് ആണ് ചിത്രം നിർമിച്ചത്.
പീറ്റർ ഫാരെല്ലിയുടെ ഗ്രീൻ ബുക്ക് ആണ് മികച്ച ചിത്രം. ബൊഹീമിയൻ റാപ്‌സഡിയിലെ അഭിനയത്തിന് റാമി മാലിക് മികച്ച നടനുള്ള പുരസ്കാരവും ദ് ഫേവ്റിറ്റിലൂടെ ഒലീവിയ കോൾമാൻ മികച്ച നടിക്കുള്ള ഓസ്കറും നേടി.
'റോമ' സംവിധാനം ചെയ്ത അൽഫോൻസോ കുറോനാണ് മികച്ച സംവിധായകൻ. റെജിന കിങ് മികച്ച സഹനടിയായും മെഹെർഷല അലി മികച്ച സഹനടനായും തിരഞ്ഞെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine