'ഓണം ബമ്പര്‍ 25 കോടി, കെണിയില്‍ വീഴുന്നത് ഇവര്‍!'

മോഹിപ്പിക്കുന്ന സമ്മാനത്തുകയുമായെത്തുന്ന ഓണം ബമ്പര്‍ ലോട്ടറിയുടെ പേരില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സാമ്പത്തിക വിദഗ്ധന്‍ ഡോ. ജോസ് സെബാസ്റ്റിയന്‍.

''അധ്വാനമല്ല ഭാഗ്യമാണ് എല്ലാം എന്ന തെറ്റായ സന്ദേശം ശക്തമായി ഇതിലൂടെ സമൂഹത്തിന് കൊടുക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍'' എന്ന് അദ്ദേഹം തന്റെ ഫേസ് ബുക്കില്‍ പോസ്റ്റില്‍ പറയുന്നു.

ഡോ. ജോസ് സെബാസ്റ്റിയന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.
പോയാല്‍ 500 രൂപ; കിട്ടിയാലോ 25 കോടി
ഇപ്രാവശ്യത്തെ ഓണം ബമ്പര്‍ 25 കോടി രൂപയാണ്. ടിക്കറ്റ് വില 500 രൂപ. ആരെയും പ്രലോഭിപ്പിക്കുന്ന ഓഫര്‍. അധ്വാനം അല്ല, ഭാഗ്യം ആണ് എല്ലാം എന്ന തെറ്റായ സന്ദേശം ഇത്ര ശക്തമായി സമൂഹത്തിന് കൊടുക്കുന്നത് വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ അധിഷ്ഠിതമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍.

മദ്യം കഴിഞ്ഞാല്‍ മലയാളികളുടെ അടുത്ത ലഹരി ആണ് ലോട്ടറി. ലോട്ടറി വില്പന 10,000 കോടി റെക്കോര്‍ഡ് ലേക്ക് എത്തിക്കുകയാണ് ലോട്ടറി ഡിപ്പാര്‍ട്‌മെന്റ് ന്റെ ലക്ഷ്യം എന്ന് അതിന്റെ ഒരു ഉദ്യോഗസ്ഥന്‍ അടുത്ത കാലത്ത് പറഞ്ഞു. കോവിഡ് കഴിഞ്ഞ ശേഷം കേരളത്തില്‍ ഏറ്റവും വിജയിക്കുന്ന വ്യവസായം ലോട്ടറി ആണ്. പല കട ഉടമകളും പൂട്ടി ലോട്ടറി ബിസിനസ് ലേക്ക് നടക്കുന്നുണ്ട്. ഓരോ ജില്ലയിലും 100 ഉം 150 ഉം പേര്‍ ലോട്ടറി വില്പന ഏജന്‍സികള്‍ എടുക്കുന്നു എന്ന് ഡിപ്പാര്‍ട്‌മെന്റ് അടുത്തകാലത്തു അറിയിച്ചു.

കേരള സമൂഹത്തിന് ദീര്‍ഘകാലടിസ്ഥാനത്തില്‍ ദോഷം ചെയ്യുന്ന ലോട്ടറി പരിപാടി ഒരു സര്‍ക്കാര്‍ ചെയ്തുകൂടാത്തത് ആണ്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ലോട്ടറി നിരോധിച്ചു. ഇന്ത്യയിലെ ലോട്ടറി വില്പനയുടെ 90% കേരളത്തില്‍ ആണ്.

മദ്യത്തിന്റെയും ലോട്ടറിയുടെയും വില്‍പ്നയുടെ ജില്ല തിരിച്ചുള്ള കണക്ക് എടുത്തു ഞാന്‍ പഠിച്ചിട്ടുണ്ട്. ' കേരള ധനകാര്യം : ജനപക്ഷത്തുനിന്ന് ഒരു പുനര്‍വായന ' എന്ന എന്റെ പുസ്തകത്തില്‍ ഈ കണക്കുകള്‍ ഉപയോഗിച്ചുള്ള പഠനഫലങ്ങള്‍ കൊടുത്തിട്ടുണ്ട്. മദ്യത്തിനും ലോട്ടറിക്കും അടിപ്പെടുന്നവരില്‍ മുസ്ലിങ്ങള്‍ അധികം ഇല്ല. അവര്‍ക്കു അത് ഹറാം ആണ്. ക്രിസ്ത്യാനികള്‍ പൊതുവെ സാമ്പത്തികമായി മെച്ചം ആണ്. അവരിലെ കുടിയും ലോട്ടറി എടുപ്പും മിതമാകാന്‍ ആണ് സാധ്യത.

ഇത് രണ്ടിനും അടിമ ആകുന്നവര്‍ പാവപ്പെട്ട ഹിന്ദുക്കള്‍ ആണ് എന്നതിന് എനിക്ക് തെളിവ് ഉണ്ട്. കേരളത്തില്‍ അതിവേഗം ദരിദ്രര്‍ ആയിക്കൊണ്ടിരിക്കുന്നത് കൂടുതലും ഹിന്ദുക്കള്‍ ആണ്. ആല്‍മഹത്യ, കുറ്റ കൃത്യങ്ങള്‍ എന്നിവയും അവരില്‍ കൂടി വരുന്നു എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.

ഇതിന് ഒരു പ്രധാന കാരണം മദ്യവും ലോട്ടറിയും വഴിയുള്ള സര്‍ക്കാരിന്റെ ഊറ്റല്‍ ആണ്.

സര്‍ക്കാരിന് മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഇല്ലാതെ അല്ല. എത്രയോ ഉണ്ട്? പക്ഷെ മധ്യ വര്‍ഗത്തെയും സമ്പന്നരെയും പിണക്കേണ്ടിവരും. അതിനേക്കാള്‍ എളുപ്പം നനഞ്ഞിടം കുഴിക്കുക അല്ലേ?


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it