ഐ പി എല്‍ തുണച്ചു, വാള്‍ട്ട് ഡിസ്‌നി സ്ട്രീമിങ് സര്‍വീസിന്റെ ലോകത്തിലെ വലിയ വിപണിയായി ഇന്ത്യ

കൊറോണ മഹാമാരി ലോകത്തു സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി ഒരു പരിധി വരെ തരണം ചെയ്തത് ഓ ടി ടി പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള സ്ട്രീമിങ് സര്‍വീസുകളാണ്.

മികച്ച കണ്ടന്റിനു ആളുകളുടെയിടയില്‍ ഉള്ള ഡിമാന്‍ഡ് നല്ല രീതിയില്‍ ഉപയോഗിച്ച പല സ്ട്രീമിങ് പ്ലാറ്റുഫോമുകളും തങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തി.
ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ ഓ ടി ടി പ്ലാറ്റുഫോമുകളെ ആശ്രയിക്കുന്നത് സിനിമകളും വെബ് സീരീസുകളും ക്രിക്കറ്റും മറ്റും കാണുന്നതിനാണ്.
ടി വി ഇല്ലെങ്കിലും മൊബൈല്‍ വഴിയും സിനിമയും ക്രിക്കറ്റും ഒക്കെ കാണാമെന്നത് ഇന്ത്യയില്‍ പല സ്ട്രീമിങ് പ്ലാറ്റുഫോമുകളേം വിജയത്തിന്റെ വഴി തുറന്നു കൊടുത്തു.
സിനിമ തീയറ്ററുകള്‍ അടഞ്ഞു കിടക്കുന്നതു കൊണ്ടും തുറന്ന അപൂര്‍വം സിനിമാശാലകളിലെ തിരക്ക് ഭയന്നും പ്രേക്ഷകര്‍ ഇപ്പോള്‍ കൂടുതലും ആശ്രയിക്കുന്നത് ഡിസ്‌നി + ഹോട്ട്സ്റ്റാര്‍, െ്രെപം വീഡിയോ, നെറ്റ്ഫ്‌ലിക്‌സ് സോണിലൈവ് പോലെയുള്ള ഓ ടി ടി പ്ലാറ്റുഫോമുകളെയാണ്.
ഇതില്‍ തന്നെ ഹോട്ട്സ്റ്റാറും സോണിയും അടക്കമുള്ള ചാനലുകള്‍ ക്രിക്കറ്റും, ഫുട്‌ബോളും അടങ്ങുന്ന സ്‌പോര്‍ട്‌സ് കണ്ടെന്റ് കൂടി ഉള്‍പ്പെടുത്തിയാണ് മികച്ച നേട്ടം കൈവരിക്കുന്നത്.
ഇന്ത്യയില്‍ ക്രിക്കറ്റിന് ഉള്ള ജനപ്രിയത ആണ് ഹോട്ട്സ്റ്റാറും സോണിയും ഒക്കെ തങ്ങളുടെ വിപണി വിപുലീകരിക്കാന്‍ ഉപയോഗിക്കുന്ന തന്ത്രം. ഹോട്ട്സ്റ്റാര്‍ ഐ പി എല്‍ വഴി പണം വാരിയപ്പോള്‍ സോണി ആശ്രയിക്കുന്നത് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ കാണികളെ ഒഴിവാക്കി യു എ ഇയില്‍ വെച്ച് നടന്ന മുംബൈ ഇന്ത്യന്‍സ് ജേതാക്കളായ ഇത്തവണത്തെ ഐ പി എല്ലും പണം നേടിയത് ലൈവ് സ്ട്രീമിങ്ങും സ്‌പോര്‍ട്‌സ് ചാനലുകളും വഴിയാണ്.
വാള്‍ട്ട് ഡിസ്‌നി കമ്പനിയുടെ ഇന്ത്യയിലെ സ്ട്രീമിങ് സര്‍വീസായ ഡിസ്‌നി + ഹോട്ട്സ്റ്റാറാണ് ഐ പി എല്‍ സംപ്രേക്ഷണം ചെയ്തത്. ഐ പി എല്ലിന്റെ വരവോടെ കൂടുതല്‍ ആളുകള്‍ ഹോട്ട്സ്റ്റാര്‍ വരിക്കാരായി മാറിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ഐപിഎല്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോം വഴി കാണുന്നതിനായി 299 രൂപ മുതല്‍ 1,499 രൂപ അടങ്ങിയ വിവിധ പാക്കേജുകള്‍ സ്‌പോര്‍ട്‌സ് പ്രേമികള്‍ ചിലവഴിച്ചു.

വാള്‍ട്ട് ഡിസ്‌നിയുടെ ലോകത്തുള്ള 30 ശതമാനം വരിക്കാരും ഇപ്പോള്‍ ഇന്ത്യയിലുള്ള ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ വഴിയാണ്. ഇത് മൂലം അമേരിക്ക ആസ്ഥാനമായുള്ള വാള്‍ട്ട് ഡിസ്‌നിയുടെ സ്ട്രീമിങ് സര്‍വീസിന്റെ ലോകത്തുള്ള ഏറ്റവും വലിയ മാര്‍ക്കറ്റ് ഇപ്പോള്‍ ഇന്ത്യയാണ്.

ഡിസ്‌നി + ന്റെ ലോകത്തുള്ള മൊത്തം വരിക്കാര്‍ ഡിസംബര്‍ 2 വരെ 86.8 മില്യനാണ്. അതില്‍ തന്നെ 26 മില്യണ്‍ അംഗങ്ങള്‍ ഇന്ത്യയില്‍ നിന്നാണ്. അതെ സമയം സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയിലെ വരിക്കാരുടെ എണ്ണം 18.5 മില്യണ്‍ മാത്രമായിരുന്നു. സെപ്റ്റംബറിലും നവംബറിലുമായാണ് ഐ പി എല്‍ നടന്നത്. സ്‌പോര്‍ട്‌സ് ചാനലായ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംപ്രേക്ഷണം ചെയ്തതിനു പുറമെ ഡിസ്‌നി + ഹോട്ട്സ്റ്റാറില്‍ ഐ പി എല്‍ ലൈവ് സ്ട്രീമിങ്ങും ചെയ്യുകയുണ്ടായി.

ഇന്ത്യയിലെ അവസരങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗിക്കാനാകുമെന്ന് വാള്‍ട്ട് ഡിസ്‌നി കമ്പനിയുടെ അന്താരാഷ്ട്ര സര്‍വീസുകളുടെ ചെയര്‍മാനായ റെബേക്ക കാമ്പ്‌ബെല്‍ പറഞ്ഞു. ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ നിലവില്‍ ഏഴ് ഇന്ത്യന്‍ ഭാഷകളിലായി ഇപ്പോള്‍ തന്നെ കണ്ടെന്റ് നല്‍കുന്നുണ്ട്. കൂടാതെ പ്രാദേശിക തലത്തിലുള്ള ഏകദേശം 17,000 മണിക്കൂര്‍ ഉള്ള പ്രോഗ്രാമുകള്‍ എല്ലാ വര്‍ഷവും നല്‍കുന്നുണ്ട്.
ഇന്ത്യയില്‍ വിജയിച്ച തന്ത്രം ഇന്തോനേഷ്യ അടക്കമുള്ള മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കമ്പനി. സെപ്റ്റംബറില്‍ ഇന്തോനേഷ്യയില്‍ ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ ആരംഭിച്ചത് കൂടാതെ കഴിഞ്ഞ മാസം സിംഗപ്പൂരിലും ഈ സര്‍വീസ് തുടങ്ങി.ലോകത്തെമ്പാടുമായി പണം കൊടുത്തു വരിക്കാരായ ഏകദേശം 137 മില്യണ്‍ ആള്‍ക്കാര്‍ സ്ട്രീമിങ് സര്‍വീസുകള്‍ക്കായി ഇപ്പോള്‍ കമ്പനിക്ക് ഉണ്ട്. വാള്‍ട്ട് ഡിസ്‌നി രണ്ടു വര്ഷം മുമ്പാണ് 21st സെഞ്ച്വറി ഫോക്‌സ് 71 ബില്യണ്‍ ഡോളറിനു സ്വന്തമാക്കിയത്. ഇതോടെ ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, സ്റ്റാര്‍, ഹോട്ട്സ്റ്റാര്‍ (ഇപ്പോള്‍ ഡിസ്‌നി + ഹോട്ട്സ്റ്റാര്‍) എന്നിവ ഡിസ്‌നിയുടെ ഭാഗമായി.


Adur Pradeep
Adur Pradeep  

is an experienced SEO Content Writer who has worked with Khaleej Times, Brunei Times, Business Standard, Rediff and Bridge News.

Related Articles

Next Story

Videos

Share it