പേരിൽ പൊരുത്തക്കേട്, സംസ്ഥാനത്തെ ലക്ഷക്കണക്കിന് റേഷൻ കാർഡ് മസ്റ്ററിംഗ് അസാധു, റേഷന്‍ തടഞ്ഞുവെക്കാന്‍ സാധ്യത

റേഷൻ കാർഡുകളിലും ആധാറിലും പേരുകൾ തമ്മില്‍ താലൂക്ക് സപ്ലൈ ഓഫീസിലെ പരിശോധനയിലാണ് പൊരുത്തക്കേടുകൾ കണ്ടെത്തിയത്
ration card
Image Courtesy: prdlive.kerala.gov.in
Published on

ആധാറിലും റേഷൻ കാർഡിലും പേരുകൾ തമ്മിലുളള പൊരുത്തക്കേടുകൾ കാരണം ഇ-കെ.വൈ.സി (ഉപഭോക്താവിനെ അറിയുക) പ്രക്രിയയില്‍ കേരളത്തിലെ ലക്ഷക്കണക്കിന് റേഷൻ കാർഡുകൾ അസാധുവായി. റേഷൻ കടകളിലെ ഇലക്‌ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ-പി.ഒ.എസ്) മെഷീനുകളില്‍ വിരലടയാളം നൽകിയവർ ഇ-കെ.വൈ.സി പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായാണ് കരുതിയത്. എന്നാല്‍ താലൂക്ക് സപ്ലൈ ഓഫീസുകളിലെ ഉദ്യോഗസ്ഥർ അവലോകനം ചെയ്‌തതിനെ തുടർന്നാണ് അസാധുവാക്കൽ ആരംഭിച്ചത്.

തുടർ നടപടികളില്‍ തീരുമാനമായിട്ടില്ല

ഇ-കെ.വൈ.സി പ്രക്രിയ പൂർത്തിയാക്കിയവരില്‍ റേഷൻ കാർഡുകളിലും ആധാറിലും പേരുകൾ തമ്മില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ പൊരുത്തക്കേടുകൾ കണ്ടെത്തുകയായിരുന്നു. പൊരുത്തക്കേട് 30 ശതമാനത്തിൽ കൂടുതലാണെങ്കിൽ, ഇ-കെ.വൈ.സി പ്രക്രിയ അസാധുവായി കണക്കാക്കുന്നതാണ്. ഇതുമൂലം റേഷന്‍ സാധനങ്ങൾ തടഞ്ഞുവയ്ക്കാന്‍ സാധ്യതയുണ്ട്.

അതേസമയം, ഇ-കെ.വൈ.സി അസാധുവാക്കിയവരുടെ തുടർനടപടികൾ എന്തായിരിക്കണം എന്നതു സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല.

സംസ്ഥാനത്ത് ഇതുവരെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾക്കായി 1.56 കോടി ഇ-കെ.വൈ.സി പ്രക്രിയകളാണ് പൂർത്തിയായത്. 20 ലക്ഷത്തിലധികം വ്യക്തികളുടെ ഇ-കെ.വൈ.സി സാധുത ഇനിയും പരിശോധിക്കാനുണ്ട്. ഇത് പൂർത്തിയാകുമ്പോൾ അസാധുവായ കേസുകളുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് കരുതുന്നത്.

സംസ്ഥാനത്ത് ഇ-കെ.വൈ.സി പ്രക്രിയ പൂർത്തിയാക്കാനുള്ള സമയപരിധി ചൊവ്വാഴ്ചയാണ്. കാലാവധി അവസാനിച്ചതിന് ശേഷം അസാധുവാക്കിയ കേസുകൾ സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

Image: canva
240 മില്യണ്‍ ബാരല്‍ എണ്ണ ഇന്ത്യയുടെ ഭൂമിക്കടിയില്‍, കുഴിച്ചെടുക്കാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍; മിഷന്‍ 24 പർഗനാസ് ലക്ഷ്യം കാണുമോ?
പോളിമര്‍ കറന്‍സിയിലേക്ക് ഇന്ത്യ? പ്ലാസ്റ്റിക് നോട്ടുകള്‍ അവതരിപ്പിക്കാന്‍ ആര്‍ബിഐയുടെ ആലോചന; പൈലറ്റ് പദ്ധതി ഉടന്‍
സുഗന്ധ വ്യഞ്ജന വില്പനയ്ക്ക് പിപിപി പാര്‍ക്ക്, എഐയ്ക്കായി മീഡിയ സിറ്റി, ഉമ്മന്‍ചാണ്ടി ആരോഗ്യപദ്ധതി; പ്രതീക്ഷയേറ്റി ഗവര്‍ണറുടെ നയപ്രഖ്യാപനം
logo
DhanamOnline
dhanamonline.com