കോവിഡ് ചികിത്സയ്ക്കായുള്ള നേസല്‍ സ്പ്രേ; 850 രൂപയ്ക്ക് ലഭ്യമാകും

കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന നൈട്രിക് ഓക്സൈഡ് നാസല്‍ സ്പ്രേ (NONS) ഉടന്‍ വിപണിയിലെത്തും. നിര്‍മാതാക്കളായ ഗ്ലെന്‍മാര്‍ക്ക് 850 രൂപയ്ക്കായിരിക്കും ഇവ വിപണിയിലെത്തിക്കുക. ഒരു രോഗിയുടെ ചികിത്സയ്ക്കായുള്ള ഒരു കോഴ്‌സ് മരുന്നടങ്ങിയതായിരിക്കും 850 രൂപയ്ക്ക് ലഭിക്കുന്ന ഈ നേസല്‍ സ്പ്രേ എന്ന് ഗ്ലെന്‍മാര്‍ക്ക് പറഞ്ഞു.

ഫാബിസ്പ്രേ എന്ന ബ്രാന്‍ഡിന് കീഴില്‍ വില്‍ക്കുന്ന നോണ്‍സിന്റെ അളവ് ഓരോ നാസാരന്ധ്രത്തിലും രണ്ട് തവണ സ്‌പ്രേ ചെയ്യല്‍ മാത്രമാണ്. 7 ദിവസത്തേക്ക് ദിവസത്തില്‍ ആറ് തവണ ചെയ്യണമെന്നും കമ്പനി നിര്‍ദേശിക്കുന്നു.
മുകളിലെ ശ്വാസനാളത്തിലെ കോവിഡ് -19 വൈറസിനെ നശിപ്പിക്കാനാണ് സ്പ്രേ ഉപകരിക്കുക, അത് ഇന്‍കുബേറ്റുചെയ്യുന്നതും ശ്വാസകോശത്തിലേക്ക് പടരുന്നതും തടയുന്ന തരത്തിലാണ് നോണ്‍സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഗ്ലെന്‍മാര്‍ക്ക് ക്ലിനിക്കല്‍ ഡെവലപ്മെന്റ് മേധാവി ഡോ. മോണിക്ക ടണ്ടന്‍ പറഞ്ഞു.
'ഇത് നൈട്രിക് ഓക്‌സൈഡിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ആന്റിമൈക്രോബിയല്‍ ഗുണങ്ങളുള്ളതിനാല്‍ SARS-CoV-2നെ നേരിട്ട് നശിപ്പിക്കുകയും ചെയ്യുന്നു,' ടണ്ടന്‍ വിശദമാക്കി. 'മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഫാബിസ്‌പ്രേയുടെ വില താരതമ്യേന കുറവാണ്' അവര്‍ കൂട്ടിച്ചേര്‍ത്തു.
വാക്‌സിനേഷന്‍ എടുക്കാത്ത രോഗികള്‍, മധ്യവയസ്‌കരും പ്രായമായവരുമായ രോഗികള്‍, മറ്റ് രോഗബാധയുള്ള കോവിഡ് രോഗികള്‍ - രോഗം പുരോഗമിക്കാനുള്ള സാധ്യതയുള്ള തുടക്കക്കാരായ രോഗികള്‍ തുടങ്ങിയവരില്‍ വിശദമായ ട്രയല്‍ നടത്തിയാണ് നേസല്‍ സ്പ്രേ അംഗീകാരം നേടിയതെന്നും കമ്പനി പറയുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it